ന്യൂഡൽഹി: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കർണാടകയിൽ സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ കോൺഗ്രസ് തുടങ്ങി. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ സാധൂകരിക്കും വിധമാണ് വോെട്ടണ്ണലിെൻറ ആദ്യമണിക്കൂറുകളിൽ ഫലം നൽകുന്ന സൂചന. അതിനാൽ 33 വർഷത്തെ ചരിത്രം തിരുത്തി വീണ്ടും അധികാരത്തിലേറാൻ വേണ്ട ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ജെ.ഡി.എസ് അഭൂതപൂർവമായ പോരാട്ടം കാഴ്ച വെച്ച സംസ്ഥാനത്ത് ഒരു പാർട്ടിക്കും അവഗണിക്കാനാകാത്ത ശക്തിയായി ജെ.ഡി.എസ് മാറിയിരിക്കുന്നു.
രാമനഗരയിലും ചന്നപ്പട്ടണത്തും ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി എളുപ്പം ജയിച്ചു കയറുമെന്നാണ് ഇപ്പോഴത്തെ ലീഡ് നില സൂചിപ്പിക്കുന്നത്. കോൺഗ്രസിെൻറ മുഖ്യമന്ത്രി സ്ഥാനാർഥി സിദ്ധരാമയ്യ മത്സരിക്കുന്ന ചാമുണ്ഡേശ്വരിയിലും ബദാമിയിലും ശക്തമായ മത്സരമാണ് നേരിടുന്നത്.
എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് ജെ.ഡി.എസ് നേരത്തെ പ്രഖ്യാപിച്ചത് ഒരു പാർട്ടിക്കും തങ്ങളെ അവഗണിക്കാനാകില്ലെന്ന യാഥാർഥ്യം മനസിലാക്കിത്തന്നെയാണ്. അതിനാൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് വിട്ടുവീഴ്ചക്ക് തയാറായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നുത്. തങ്ങൾക്ക് പിടിവാശിയില്ലെന്നും എല്ലാവരുടെ മുന്നിൽ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് പറഞ്ഞതും ഇതിെൻറ പശ്ചാത്തലത്തിലാണ്.
ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സംസ്ഥാന ഭരണം നഷ്ടപ്പെട്ട അവസ്ഥ കർണാടകയിൽ ഉണ്ടാകാതിരിക്കാൻ പരമാവധി വിട്ടു വീഴ്ച നടത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.