കോയമ്പത്തൂർ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെയും ഉപമുഖ്യമന്ത്രി ഒ. പന്നീർ സെൽവത്തിെൻറയും നേതൃത്വത്തിലുള്ള വിഭാഗവും ശശികലപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ ശക്തമായതോടെ അണ്ണാ ഡി.എം.കെയിലെ ചേരിപ്പോര് രൂക്ഷമായി. ജനറൽ സെക്രട്ടറിയായി വി.കെ. ശശികലയെ താൽക്കാലികമായി നിയമിച്ചത് തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി ടി.ടി.വി. ദിനകരനെ നിയമിച്ച ശശികലയുടെ നടപടിക്ക് സാധുതയില്ലെന്നും തിങ്കളാഴ്ച ചേർന്ന എടപ്പാടി--പന്നീർസെൽവം നേതൃയോഗം പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു.
എന്നാൽ, ചെന്നൈയിൽ ചേർന്ന എടപ്പാടി--പന്നീർസെൽവം വിഭാഗത്തിലെ ജനപ്രതിനിധികളുടെയും സംസ്ഥാന, ജില്ല ഭാരവാഹികളുടെയും യോഗത്തിൽ 83 എം.എൽ.എമാർ മാത്രമാണ് പെങ്കടുത്തത്. 30 എം.എൽ.എമാർ വിട്ടുനിന്നത് ഒൗദ്യോഗികപക്ഷത്ത് കടുത്ത ആശങ്ക ഉയർത്തി. മാത്രമല്ല, യോഗത്തിൽ പെങ്കടുത്ത എ.കെ. ബോസ് എം.എൽ.എ ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാൻ കൂട്ടുനിൽക്കില്ലെന്ന് പ്രഖ്യാപിച്ചു.
നിലവിൽ അണ്ണാ ഡി.എം.കെയിൽ 134 എം.എൽ.എമാരുണ്ട്. ഇതിൽ 21 പേർ ദിനകരനൊപ്പമാണ്. 113 പേർ എടപ്പാടിക്ക് പിന്തുണ നൽകുമെന്നാണ് കരുതിയിരുന്നത്. 234 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 117 എം.എൽ.എമാർ വേണം. സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായും ഭൂരിപക്ഷം തെളിയിക്കാൻ ഉത്തരവിടണമെന്നും ഡി.എം.കെ ഉൾപ്പെടെ പ്രതിപക്ഷം ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. തീരുമാനം ഉടൻ ഉണ്ടാവുമെന്നാണ് ദിനകരൻ വിഭാഗത്തിെൻറയും പ്രതിപക്ഷത്തിെൻറയും കണക്കുകൂട്ടൽ. ഇടപെടൽ വൈകിയാൽ രാഷ്ട്രപതിയെ കാണാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.
നേതൃയോഗത്തിെൻറ തീരുമാനങ്ങളോട് പരിഹാസത്തോടെയാണ് ദിനകരൻ വിഭാഗത്തിലെ നേതാക്കളായ തങ്കതമിഴ്ശെൽവൻ, വെട്രിവേൽ, നാഞ്ചിൽ സമ്പത്ത്, പുകഴേന്തി തുടങ്ങിയവർ പ്രതികരിച്ചത്. ശശികല കുടുംബാംഗങ്ങളെ പാർട്ടിയുമായി അടുപ്പിക്കില്ലെന്നാണ് ഒൗദ്യോഗികപക്ഷത്തിെൻറ നിലപാട്. എന്നാൽ, ശശികലയെ ജനറൽ സെക്രട്ടറിയും ടി.ടി.വി. ദിനകരനെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായി അംഗീകരിക്കുന്നതുവരെ പോരാട്ടം തുടരുമെന്നാണ് വിമതവിഭാഗത്തിെൻറ പ്രഖ്യാപനം. ദിനകരൻപക്ഷത്ത് എം.എൽ.എമാരുടെ എണ്ണം കൂടുന്നത് ഒൗദ്യോഗികവിഭാഗത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്. അതിനിടെ, ശശികലയെയും ദിനകരനെയും പുറത്താക്കുന്ന കാര്യത്തിൽ അന്തിമതീരുമാനത്തിന് സെപ്റ്റംബർ 12ന് ജനറൽ കൗൺസിൽ വിളിച്ചുചേർക്കാൻ ഒൗദ്യോഗിക പക്ഷം തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.