തിരുവനന്തപുരം: ശബരിമലയിൽനിന്ന് സെക്രേട്ടറിയറ്റിന് മുന്നിലേക്ക് സമരം മാറ് റാൻ പ്രഖ്യാപനം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയോ, ആവേശ പ്പുറത്ത് സത്യഗ്രഹം നിരാഹാരമായി ഏറ്റെടുത്ത എ.എൻ. രാധാകൃഷ്ണനോ കരുതിയിട്ടുണ്ടാ കില്ല, പാർട്ടി പുലിവാലുപിടിക്കുകയാണെന്ന്.
നിരാഹാരം 12ാം ദിവസത്തിലേക്ക് കടക്കുേ മ്പാൾ എങ്ങനെ അവസാനിപ്പിക്കുമെന്ന ആകുലതയാണ് ബി.ജെ.പിക്ക്. ഗ്രൂപ് പോരും അഭിപ്രായ ഭിന്നതയും ഇൗസമരത്തിലും തെളിഞ്ഞുകാണാം. സർക്കാറിനെതിരായാണ് സമരമെങ്കിൽ അത് നിയമസഭക്ക് മുന്നിലാണ് നടത്തേണ്ടതെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്താവനയെതുടർന്നാണ് നിലയ്ക്കലിൽ പ്രഖ്യാപിച്ച സമരം സെക്രേട്ടറിയറ്റിന് മുന്നിലേക്ക് ബി.ജെ.പി മാറ്റിയത്. അനിശ്ചിതകാല സത്യഗ്രഹമാണ് തീരുമാനിച്ചതെങ്കിലും അനിശ്ചിതകാല നിരാഹാരത്തിന് തയാറായി ജന.സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ രംഗത്തെത്തിയത് പാർട്ടിക്ക് ആവേശവുമായി.
എന്നാൽ, രാധാകൃഷ്ണൻ നിരാഹാരം ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുേമ്പ നിയമസഭാകവാടത്തിന് മുന്നിൽ മൂന്ന് എം.എൽ.എമാരുടെ സത്യഗ്രഹം പ്രഖ്യാപിച്ച് യു.ഡി.എഫ് ബി.ജെ.പിക്ക് ആദ്യ തിരിച്ചടി നൽകി. പി.സി. ജോർജുമായി ചേർന്ന് പ്രതിഷേധം ശക്തമാക്കാൻ പാർട്ടി നിർദേശിച്ചെങ്കിലും കാര്യമായ പ്രതിഷേധമില്ലാതെ ഏക എം.എൽ.എ ഒ. രാജഗോപാലും സഭയിൽ പാർട്ടിപ്രതിഷേധത്തിെൻറ മുനയൊടിച്ചു.
ശബരിമല വിഷയം ഉയർത്തി യു.ഡി.എഫ് തുടർച്ചയായി നിയമസഭ സ്തംഭിപ്പിച്ചപ്പോൾ പേരിന് ഒരുദിവസം മാത്രം ഇറങ്ങിപ്പോകുകയും ബാക്കിദിവസങ്ങളിൽ കാഴ്ചക്കാരനാകുകയുമാണ് ഏക എം.എൽ.എ ചെയ്തത്. നിയമസഭാസമ്മേളനം അവസാനിച്ചതോടെ സത്യഗ്രഹം അവസാനിപ്പിച്ച് യു.ഡി.എഫ് തലയൂരുകയും ചെയ്തു. ശബരിമലയിൽ ഹൈകോടതി ഇടപെടലിലൂടെ നിരോധനാജ്ഞ പിൻവലിക്കുമെന്ന പ്രതീക്ഷയായിരുന്നു ബി.ജെ.പിക്ക്. എന്നാൽ പൊലീസ് നടപടികളെ ഹൈകോടതി പിന്തുണച്ചത് തിരിച്ചടിയായി. നിരാഹാരം 12ാം ദിവസത്തിലേക്ക് കടക്കുേമ്പാൾ ആര് സമരം തുടരുമെന്ന ആശങ്കയുമുണ്ട്.
നേതാക്കളിൽ പലരും ‘വെല്ലുവിളി’ ഏറ്റെടുക്കാൻ സന്നദ്ധരല്ലത്രേ. ശബരിമല വിഷയം ലോക്സഭാ െതരഞ്ഞെടുപ്പ് വരെ സജീവമാക്കി നിർത്തണമെന്ന ദേശീയ നേതൃത്വത്തിെൻറ നിർദേശവും വെല്ലുവിളിയാണ്. സി.കെ. പത്മനാഭനാണ് അഞ്ച് ദിവസമായി സമരത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.