ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ ഭരണത്തിെൻറ നല്ല പങ്ക് കൈയടക്കാൻ സാധിച്ച കോൺഗ് രസിെൻറ പുതിയ മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതിൽ മലയാളികളായ പാർട്ടി നേതാക്കൾ ക്ക് നിർണായക പങ്ക്. അനുനയ ചർച്ചകൾക്കും തീരുമാനങ്ങൾക്കുമായി കോൺഗ്രസ് അധ്യക് ഷൻ രാഹുൽ ഗാന്ധി മധ്യപ്രദേശിലേക്ക് നിയോഗിച്ചത് മുതിർന്ന നേതാവ് എ.കെ. ആൻറണിയെയാ ണ്. രാജസ്ഥാനിലേക്ക് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും.
രണ്ടിടത്തും കോൺഗ്രസ് അധികാരം ഉറപ്പിച്ചപ്പോൾ തന്നെ, നേർത്ത ഭൂരിപക്ഷം മാത്രമാണുള്ളത്. ഇൗ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലും ജയിച്ചവരെ ചേർത്തു നിർത്തുന്നതിലും അനുനയം പ്രധാനം. ഭരണത്തിലും അനുനയ സമീപനം ആവശ്യമാണ്. അതുകൂടി മുന്നിൽക്കണ്ട് മുഖ്യമന്ത്രിയെ നിശ്ചയിക്കാനാണ് ഹൈകമാൻഡിെൻറ താൽപര്യം.
ഇത് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി, തീരുമാനമെടുപ്പിക്കുകയാണ് നിരീക്ഷകരുടെ ചുമതല. ഇതിനായി എ.കെ. ആൻറണി ചൊവ്വാഴ്ച വൈകീട്ട് നിയമസഭ കക്ഷി യോഗത്തിനു മുമ്പ് ഭോപാലിൽ എത്തി. ഭരണം അതിനുമുേമ്പ ഉറപ്പായ രാജസ്ഥാനിലേക്ക് കെ.സി. വേണുഗോപാലിനെ ചൊവ്വാഴ്ചതന്നെ അയച്ചിരുന്നു. ഛത്തിസ്ഗഢിലേക്ക് നിയോഗിച്ചത് കോൺഗ്രസിെൻറ ലോക്സഭ നേതാവ് മല്ലികാർജുൻ ഖാർഗെയാണ്.
കർണാടകത്തിലെ സഖ്യകക്ഷി മന്ത്രിസഭ രൂപവത്കരണത്തിലും ബി.ജെ.പിയെ വെട്ടിലാക്കിയ കോൺഗ്രസിെൻറ തന്ത്രപരമായ കരുനീക്കങ്ങളിലും തോളോടു തോൾ പ്രവർത്തിച്ചത് അശോക് ഗെഹ്ലോട്ട്, ഗുലാംനബി ആസാദ്, കെ.സി. വേണുഗോപാൽ എന്നിവരാണ്. ഇപ്പോൾ രാജസ്ഥാനിൽ ഗെഹ്ലോട്ടിെൻറ റോൾ തീരുമാനിക്കുന്നതിൽ വേണുേഗാപാൽ പങ്കുവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.