ബംഗളൂരു: ജനതാദൾ-എസിെൻറ കർണാടക അധ്യക്ഷനായി എ.എച്ച്. വിശ്വനാഥിനെ തെരഞ്ഞെടുത്തു. നിലവിലെ അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി കോൺഗ്രസ്^ ജനതാദൾ എസ് സഖ്യസർക്കാറിൽ മുഖ്യമന്ത്രിപദം വഹിക്കുന്നതിനാൽ പദവി ഒഴിയുന്നതിനാലാണ് പുതിയ മാറ്റം. ഞായറാഴ്ച ബംഗളൂരു ശേഷാദ്രിപുരത്തെ പാർട്ടി ആസ്ഥാനത്ത് നടന്ന നേതൃയോഗത്തിലെ തീരുമാനം പാർട്ടി ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ വൈകീട്ട് നടന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ആഴ്ചകൾക്കകം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി.എസും തനിച്ചു മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനമെന്ന് ദേവഗൗഡ വ്യക്തമാക്കി. പ്രാദേശികമായ സാഹചര്യങ്ങൾ വേറെയാണെന്നാണ് പാർട്ടി വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ സഖ്യത്തിെൻറ ആവശ്യമില്ല. ഇൗ തീരുമാനം നിയമസഭയിൽ കോൺഗ്രസുമായുള്ള സഖ്യത്തെ ബാധിക്കില്ല. 2008 മുതൽ ജെ.ഡി.എസ് അധ്യക്ഷ പദവി വഹിച്ചുവരുകയാണ് കുമാരസ്വാമി. അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന കാരണത്താൽ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ജെ.ഡി.എസിൽ ചേക്കേറിയ നേതാവാണ് എ.എച്ച്. വിശ്വനാഥ്.
വിശ്വനാഥിനെ അധ്യക്ഷനാക്കുക വഴി ജെ.ഡി.എസ് വൊക്കലിഗ പാർട്ടി മാത്രമാണെന്ന ദുഷ്പേരിന് കൂടിയാണ് ദേവഗൗഡ മാറ്റം വരുത്തുന്നത്. പിന്നാക്ക വിഭാഗമായ കുറുബ സമുദായാംഗമാണ് വിശ്വനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.