തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ളക്കെതിരെ ബി.ജെ.പിയിലും ആർ.എസ്.എസിലും പടയൊരുക്കം. പരാതിയുമായി ബി.ജെ.പിയിലെ ഒരു വിഭാഗവും ആർ.എസ്.എസും ദേശീയ നേതൃത്വത്തിന് മുന്നിലെത്തി. സംസ്ഥാന അധ്യക്ഷൻ എന്ന നിലക്ക് പിള്ള പരാജയമാണെന്ന സൂചനയോടെ ആർ.എസ്.എസ് നേതൃത്വം ബി.ജെ.പി കേന്ദ്ര ഒാഫിസ് ചുമതലയുള്ള സംഘടന സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു. ശബരിമല വിഷയത്തിൽ ഭക്തർ ബി.ജെ.പിക്കും ആർ.എസ്.എസിനും ഒപ്പമായിരുന്നു. എന്നാൽ, യുവമോർച്ച യോഗത്തിലെ പിള്ളയുടെ പ്രസംഗവും ശബരിമല പ്രതിഷേധത്തിന് നേതാക്കളെ നിയോഗിച്ച സർക്കുലർ പുറത്തായതും തിരിച്ചടിയായെന്നാണ് ആർ.എസ്.എസ് ആരോപിക്കുന്നത്.
ശബരിമല സമരം സെക്രേട്ടറിയറ്റിന് മുന്നിലേക്ക് മാറ്റാനുള്ള തീരുമാനം പരാജയത്തിന് തുല്യമാണ്. കെ. സുരേന്ദ്രെൻറ കാര്യത്തിൽ കാര്യമായ താൽപര്യമെടുക്കുന്നില്ല. മികച്ച നിയമസഹായം പോലും സുരേന്ദ്രന് നൽകാൻ സാധിക്കുന്നില്ല. ശബരിമല വിഷയത്തിൽ പാർട്ടി ഉയർത്തിയ പ്രതിഷേധവും അതിലൂടെ കൈവരിച്ച നേട്ടവും ശ്രീധരൻ പിള്ള കളഞ്ഞുകുളിച്ചു. പരാതിയിൽ പറയുന്നു. സമരം സെക്രേട്ടറിയറ്റിന് മുന്നിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശത്തിന് പാർട്ടി നേതൃത്വം കീഴടങ്ങുകയായിരുന്നെന്നും അഭിപ്രായവും ഉയർന്നിട്ടുണ്ട്. സമരം മാറ്റുന്നതിനെതിരെ മുൻ അധ്യക്ഷൻ വി.മുരളീധരനും രംഗത്തു വന്നിട്ടുണ്ട്.
സന്നിധാനത്തുനിന്ന് സമരം നിലയ്ക്കലിൽ തുടരുമെന്ന് പ്രഖ്യാപിച്ച ശേഷം, അവിടെനിന്ന് സെക്രേട്ടറിയറ്റിന് മുന്നിലേക്ക് മാറ്റാനുള്ള തീരുമാനമാണ് പാർട്ടിയിലെ ഭിന്നത രൂക്ഷമാക്കിയത്. കൂടിയാലോചനകൾ ഇല്ലാതെയാണ് തീരുമാനമെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ ആരോപിക്കുന്നു. സർക്കാറുമായി ഒത്തുകളിച്ചാണ് സമരം സെക്രേട്ടറിയറ്റിന് മുന്നിലേക്ക് മാറ്റിയതെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തുണ്ട്. ശബരിമല സമരം ഒത്തുതീര്‍പ്പാക്കാന്‍ ആത്മാഭിമാനമുള്ള ഒരു ബി.ജെ.പി പ്രവര്‍ത്തകനും സാധിക്കില്ലെന്ന മുൻ അധ്യക്ഷൻ വി. മുരളീധരെൻറ പരസ്യ പ്രതികരണത്തിലും സൂചനകൾ ഏറെയാണ്. നേതാക്കൾക്ക് അറസ്റ്റ് വരിക്കാനുള്ള ഭയമാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന അഭിപ്രായം ബി.ജെ.പി പ്രവർത്തകർക്കിടയിലും വ്യാപകമാണ്. ശബരിമല വിഷയം സജീവമായ സന്ദർഭത്തിൽ പോലും പിള്ള സന്നിധാനത്ത് എത്തിയില്ലെന്നും അവർ പരാതിപ്പെടുന്നു. കാര്യങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ദേശീയ നേതൃത്വത്തിെൻറ പ്രതിനിധികൾ ഉടൻ സംസ്ഥാനത്ത് എത്തുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.