കോഴിക്കോട്: മോദിയെ പ്രശംസിച്ച നേതാക്കളെ പുറത്താക്കാൻ കോൺഗ്രസിന് ധൈര്യമുണ്ടോയെന്ന് എ.പി. അബ്ദുല്ലക്കുട്ടി. ത ാൻ പലതവണ പറഞ്ഞ കാര്യമാണ് ശശി തരൂറും ജയറാം രമേശും അഭിഷേക് സിങ് വിയും ആവർത്തിച്ചതെന്നും അബ്ദുല്ലക്കുട്ടി ഫേസ്ബ ുക്ക് പോസ്റ്റിൽ പറഞ്ഞു. പ്രസ്താവനാ വീരന്മാരായ മുല്ലപ്പള്ളിയുടേയും സുധീരന്റേയും നാവടങ്ങിപ്പോയോ എന്നും അബ്ദുല്ലക്കുട്ടി ചോദിക്കുന്നു.
എ.പി. അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്...
നരേന്ദ്ര മോദിയെ പ്രശംസിച്ച കോൺഗ്രസിലെ ബുദ്ധിജീവികളായ മൂവർ സംഘത്തെ പുറത്താക്കാൻ ഹൈക്കമാൻഡിന് ധൈര്യമുണ്ടോ? ഞാൻ പല തവണ പറഞ്ഞതാണ് തരൂരും, സിങ് വിയും, ജയറാമും ആവർത്തിച്ചത്. പ്രസ്താവന വീരൻമാരായ മുല്ലപ്പള്ളിയുടേയും സുധീരന്‍റെയും നാവടങ്ങിപ്പോയോ...?
മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ശശി തരൂർ എം.പി അഭിപ്രായപ്പെട്ടിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേശും അഭിഷേക് സിങ് വിയും മോദിയെ പ്രകീർത്തിച്ച് പ്രസ്താവന നടത്തിയിരുന്നു. കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ നിലപാട് വിവാദമായ സാഹചര്യത്തിലാണ് അബ്ദുല്ലക്കുട്ടിയുടെ വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.