യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ജില്ലയില്‍ ചില തുരുത്തുകളും ഗ്രൂപ്പുകളുമായി മാറിയ അനുഭവമാണ് അടിത്തട്ട് വിശകലനത്തില്‍ ലഭിക്കുന്നത്. തന്‍കാര്യം നോക്കുന്നതിനപ്പുറം സംഘബലത്തിലൂന്നിയ പാര്‍ട്ടിഘടകങ്ങള്‍ കോണ്‍ഗ്രസിന് ഇനിയും സജീവമാക്കേണ്ടതുണ്ട്. ഗ്രൂപ്പുകളുടെ പിന്‍ബലത്തില്‍ സ്ഥാനമാനങ്ങള്‍ നേടിയ കോണ്‍ഗ്രസ്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.പി. വീരേന്ദ്രകുമാറിന്‍െറ തോല്‍വിയെതുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ നിന്ന് മോചിതമായിട്ടില്ല. തോല്‍വിയെപറ്റി അന്വേഷിക്കാന്‍ നിയുക്തമായ യു.ഡി.എഫ് സമിതിയുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥ. കോണ്‍ഗ്രസിന് വളക്കൂറുള്ള പഞ്ചായത്തുകള്‍ ഇല്ളെന്ന് പറയാനാവില്ല. എന്നാല്‍, മുസ്ലിംലീഗുമായി കോണ്‍ഗ്രസിന് സ്വരചേര്‍ച്ചയില്ലാത്ത ആറിലധികം ഗ്രാമപഞ്ചായത്തുകളുണ്ട്. യു.ഡി.എഫിനുള്ളിലെ ഐക്യത്തിന് തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നതില്‍ ഏറെ പ്രാധാന്യമുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ അടക്കമുള്ള പാര്‍ട്ടികള്‍ ചില വാര്‍ഡുകളില്‍ ചെലുത്തുന്ന സ്വാധീനവും ഫലത്തില്‍ പ്രതിഫലിക്കും. ജില്ലാ പഞ്ചായത്ത്
എല്‍.ഡി.എഫ് -20, യു.ഡി.എഫ് -9
നഗരസഭ
എല്‍.ഡി.എഫ് -2,
യു.ഡി.എഫ് -2
ബ്ളോക് പഞ്ചായത്ത്
എല്‍.ഡി.എഫ് -9,
യു.ഡി.എഫ് -4.
ഗ്രാമപഞ്ചായത്ത്
എല്‍.ഡി.എഫ് -49,
യു.ഡി.എഫ് -39
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.