പൂണെയിലെ സോഫ്റ്റ്വെയർ എൻജിനീയർ ഗോപാലകൃഷ്ണ ദുർഗ പ്രസാദിന്‍റെ ആത്മഹത്യ ഇന്ത്യയിലെ സാമ്പത്തിക വ്യവസ്ഥയെ കുറിച്ച് നിർണായകമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഹോട്ടലിലെ നാലാംനിലയിൽ നിന്ന് താഴേക്ക് ചാടി ജീവിതമവസാനിപ്പിക്കാൻ ദുർഗപ്രസാദിനെ പ്രേരിപ്പിച്ച കാരണങ്ങളിലേക്ക് സൂഷ്മനിരീക്ഷണം നടത്തിയാൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ബാധിച്ചിരുക്കുന്ന പ്രശ്നങ്ങളെ കുറിച്ച് മനസിലാക്കാം.
വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ ഏറ്റവും ഗ്ലാമറസായ മേഖലയായിരുന്നു െഎ.ടി. ഒാേട്ടാമേഷനും അമേരിക്കയുടെ വിസ നയങ്ങളും മേഖലയിലുണ്ടാക്കിയ നഷ്ടം ചെറുതല്ല. ആയിരക്കണക്കിന് ടെക്കികൾക്കാണ് ഇതിെൻറ ഫലമായി ജോലി നഷ്ടപ്പെടുന്നത്. ഏറ്റവും അവസാനമായി മുൻനിര കമ്പനികളിലൊന്നായി ടി.സി.എസ് അവരുടെ ലക്നൗ കാമ്പസ് അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. തൊഴിൽ നഷ്ടമുണ്ടാവില്ലെന്ന് ടി.സി.എസ് അവകാശപ്പെടുേമ്പാഴും കമ്പനിയുടെ ലക്നൗവിലെ കാമ്പസ് അടച്ചുപൂട്ടന്നത് അത്ര ശുഭലക്ഷണമല്ല. കഴിഞ്ഞ കുറേ വർഷങ്ങളായി െഎ.ടി കമ്പനികൾക്ക് പ്രതീക്ഷിച്ച വളർച്ചയുണ്ടാക്കാനും സാധിച്ചിട്ടില്ല എന്നതും ഇതിനൊപ്പം ചേർത്ത് വായിക്കണം.
മോദി അമേരിക്കയിൽ സന്ദർശനം നടത്തിയപ്പോൾ ഏല്ലാവരും പ്രതീക്ഷിച്ചിരുന്നത് എച്ച് വൺ-ബി വിസയിലെ നിലവിലെ പ്രതിസന്ധി ചർച്ചയാവുമെന്നാണ്. ട്രംപിനെ കണ്ടപ്പോൾ പ്രതിരോധ കരാറുകൾ ഉറപ്പിക്കാൻ തിടുക്കം കാട്ടിയ മോദി ഇന്ത്യയെ ബാധിക്കുന്ന ഗൗരവകരമായ പ്രശ്നങ്ങളിൽ കുറ്റകരമായ മൗനമാണ് പുലർത്തിയത്. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇത് ചൂണ്ടികാട്ടിയപ്പോൾ മറുപടിയൊന്നും നൽകാതെ തെൻറ ഏകാധിപത്യ മനോഭാവം തുടരുകയാണ് മോദി ചെയ്തത്. എച്ച്വൺ-ബി വിസയിലെ മാറ്റങ്ങൾ ഇന്ത്യക്കാരുടെ െഎ.ടി തൊഴിൽ സ്വപ്നങ്ങൾക്ക് സൃഷ്ടിച്ച വെല്ലുവിളി ചില്ലറയല്ല.
നോട്ട് നിരോധനം രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയിൽ സൃഷ്ടിച്ച പ്രതിസന്ധിക്ക് ഇനിയും അറുതിയായില്ല. അസംഘടിത മേഖലയിൽ ഇതുമൂലമുണ്ടാവുന്ന പ്രശ്നങ്ങങൾ ഇപ്പോഴും തുടരുകയാണ്. ഇതിനൊപ്പമെത്തിയ ജി.എസ്.ടിയും താൽകാലികമായെങ്കിലും ഇന്ത്യക്ക് തിരിച്ചടിയായി. ജി.എസ്.ടിയുടെ നേട്ടങ്ങൾ ആഘോഷിക്കുന്ന തിരക്കിൽ പലപ്പോഴും ഗ്രാമങ്ങളിൽ പുതിയ പരിഷ്കാരത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങൾ കാണാതെ പോയി. മോദിയുടെ ഗുജറാത്തിൽ പോലും ജി.എസ്.ടിക്ക് എതിരെ എതിർസ്വരങ്ങൾ ഉയർന്നു കഴിഞ്ഞു.
2007ലെ സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ പിടിച്ച് നിന്ന രാജ്യമാണ് ഇന്ത്യ. അന്ന് പ്രതിസന്ധിയുടെ അനുരണനങ്ങൾ സാധാരണക്കാർ അനുഭവിച്ചിരുന്നില്ല. ഇന്ന് ഒാഹരി വിപണി ചരിത്രം ഭേദിച്ച് മുന്നേറുേമ്പാഴും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധരണക്കാരും നിത്യജീവതം തള്ളി നീക്കാൻ ബുദ്ധിമുട്ടുകയാണ്. സാമ്പത്തിക വളർച്ച സാധാരണക്കാരുടെ ജീവിതത്തിലും മാറ്റമുണ്ടാക്കുേമ്പാൾ മാത്രമെ ശരിയായ വളർച്ച സാധ്യമാകൂ. ഇത് ജനങ്ങൾക്ക് നൽകുന്നതിലാണ് മോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.