ഇന്ത്യൻ മനസ്സാക്ഷിയോടുള്ള മഹാപരാധം– ഇതായിരുന്നു ഡോണൾഡ് ട്രംബ് സബർമതി ആശ്രമത്തിൽചെയ്ത കുറ്റത്തെ സംബന്ധിച ്ച ഈ ലേഖനത്തിന് ആദ്യം നൽകിയ ശീർഷകം. എന്നാൽ, അത് വെട്ടി ഇന്ദ്രിയജീവനം എന്നു പേര് മാറ്റി.
കാരണം, കുറ്റവാളിയുടെ കർതൃത്വത്തേക്കാൾ വെറുമൊരു ഇന്ദ്രിയമനുഷ്യെൻറ ആത്മശൂന്യതയാണ് ആശ്രമത്തിലെ സന്ദർശകപ്പുസ്തകത്തിൽ അദ്ദേഹം കാട്ടിവെച്ചിരിക്കുന്നത്. ഏത് വിസിറ്റേഴ്സ് ബുക്കിെൻറ താളിലും സന്ദർശിക്കപ്പെടുന്ന ഇടത്തിെൻറ കാര്യമോ കാരണ ീയനോ ആയിരിക്കും പരാമർശിക്കപ്പെടുന്നത്. മഹാമനീഷികൾ മുതൽ സ്കൂൾകുട്ടികൾവരെ അതേ ചെയ്തിട്ടുള്ളൂ.
അല്ലാതെ സന ്ദർശിച്ച ഇടത്തേക്ക് എത്തിക്കാൻ നിമിത്തമായ ടൂർ ഓപറേറ്ററുടെ മാഹാത്മ്യം വിസിറ്റേഴ്സ് ബുക്കിൽ ആരും കുത്തിക്കു റിക്കാറില്ല. അങ്ങനെയിരിക്കെയാണ് ലോകം പൂർവാധികം ആദരിക്കുന്ന, അമേരിക്കൻ ചരിത്രസാരഥികളായ റൂസ്വെൽറ്റും മാർട് ടിൻ ലൂഥർകിങ്ങും ഹൃദയത്തോടു ചേർത്ത, സർവകാല ശാസ്ത്രപ്രതിഭയായ ആൽബർട്ട് ഐൻസ്ൈറ്റനെപ്പോലും വിസ്മയിപ്പിച്ച , നെൽസൺ മണ്ടേലയുടെ പ്രചോദകനായ, പുതുകാല തത്ത്വചിന്താനായകൻ ദെലേസിെൻറ പേരിലുള്ള ഫൗണ്ടേഷൻ കൂടി പഠനവിഷയമാക്കിയെ ടുത്ത മഹാത്മജിയെ സബർമതി ആശ്രമ സന്ദർശനവേളയിൽ ഡോണൾഡ് ട്രംപ് വിസ്മരിച്ചു പോയത്.
പകരം, തന്നെ വാഴ്ത്തിയും സ ൽക്കരിച്ചും സുഖിപ്പിച്ച നരേന്ദ്ര മോദിയെ അതിപ്രിയ സുഹൃത്തെന്ന് (?!) വിശേഷിപ്പിച്ച് മഹാത്മാവിനെ കുറിക്കേണ്ട താളിൽ കയറ്റിവെച്ചിരിക്കുന്നു. അന്നിമിഷം ഇന്ത്യാമഹാരാജ്യത്തുനിന്ന് എക്സിറ്റടിക്കേണ്ട കൃത്യം. ഈ ആഭാസത്തിലൂടെ ലോകത്തെ കീഴടക്കുന്ന, അമേരിക്ക പ്രതിനിധാനംചെയ്യുന്ന കോർപറേറ്റ് മുതലാളിത്തത്തിെൻറ സത്തയെയാണ് അദ്ദേഹം പ്രദർശിപ്പിച്ചത്.
അതായത് തനി ഇന്ദ്രിയജീവനം– മനുഷ്യത്വമില്ലാത്ത, മര്യാദയില്ലാത്ത, മൂല്യങ്ങളില്ലാത്ത, കടപ്പാടുകളില്ലാത്ത, ചരിത്രബാധ്യതകളില്ലാത്ത, നുണയുന്ന ഐസ്ക്രീമിനോടും കൊഞ്ചിക്കുന്ന ശരീരത്തോടും ആസ്വദിക്കുന്ന വാസനയോടും കാണുന്ന കെട്ടുകാഴ്ചയോടും കേൾക്കുന്ന ഇമ്പത്തോടും മാത്രം കൂറുപുലർത്തുന്ന കമ്പോളവ്യക്തിസ്വഭാവം. ആ വ്യക്തിസ്വഭാവം അതിെൻറ ആർത്തികൾ പൂർത്തീകരിക്കാൻ എന്തും ചെയ്യും.
മെക്സിക്കൻ വംശജരെ മതിൽകെട്ടിയകറ്റും. രാഷ്ട്രത്തലവന്മാരെ പാട്ടിലാക്കാൻ പണവും പെണ്ണും പ്രയോഗിക്കും. വാദിക്ക് അപ്പുറവും പ്രതിക്ക് ഇപ്പുറവും പടക്കോപ്പുകൾ കച്ചവടമാക്കും. പാരിസ്ഥിതിക കരാറുകൾ ലംഘിച്ച് ഭൂമിയെ ഹരിതവാതക പ്രഭാവത്താൽ ചുട്ടുപൊള്ളിക്കും. എല്ലാറ്റിലുമുപരി സ്വന്തം താൽപര്യങ്ങളെ സേവിക്കാത്ത യാഥാർഥ്യങ്ങളെ തിരസ്കരിക്കാൻ സത്യാനന്തരമെന്നൊരു പ്രതിഭാസത്തിനുകൂടി അമേരിക്ക ജന്മം നൽകിയിട്ടുണ്ട്. സ്വാർഥപൂരണങ്ങൾക്കായി പച്ചക്കളവിനെ പടച്ചുണ്ടാക്കലാണത്. സത്യമെന്ന സാധനത്തെതന്നെ കുഴികുത്തി മൂടലാണത്.
യു.എസ് പ്രസിഡൻറിെൻറ വാക്കിലും നോക്കിലും സത്യാനന്തര രീതികൾ മിന്നിമറയുന്നുണ്ട്. അമേരിക്കൻ കച്ചവടനേട്ടത്തിനും സ്വന്തം രാഷ്ട്രീയ നേട്ടത്തിനും വേണ്ടി മാത്രമായിരുന്നു ട്രംപ് ഇന്ത്യയിൽ ആടിയ കള്ളനാടകങ്ങൾ. എന്നെന്നും അമേരിക്ക ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയാകുമെന്ന് അദ്ദേഹം ശപഥം ചെയ്തു. നരേന്ദ്ര മോദിെയ ചങ്കിെൻറ ചങ്കെന്ന് വിളിക്കുക മാത്രമല്ല മതമൈത്രിയുടെ അേപ്പാസ്തലനായിക്കൂടി പുകഴ്ത്തി.
വ്യാപാരക്കള്ളികൾ ടാലിയാക്കാനാകാം ഇമ്രാൻ ഖാനെ മറുകൈയാൽ തഴുകി. അതും പോരാഞ്ഞ് മോദിയെ പ്രീതിപ്പെടുത്തി വ്യാപാര ലാഭമാർജിക്കാൻ ജുഗുപ്സാവഹമായ മറ്റൊരു കണ്ണിൽച്ചോരയില്ലായ്മകൂടി അദ്ദേഹം ചെയ്തു. സന്ദർശത്തിെൻറ ആദ്യ വിളംബരം തന്നെ ഇസ്ലാം ഭീകരതക്കെതിരെ യു.എസും ഇന്ത്യയും ഒന്നിച്ച് പടവെട്ടും എന്നാക്കിവെച്ചു. ഇസ്ലാം ഭീകരതയായാലും മറ്റേത് മതഭീകരതയായാലും പടവെട്ടപ്പെടേണ്ടതാണ്.
പക്ഷേ, ഇസ്ലാമുമായി ബന്ധപ്പെട്ട എന്തും ഭീകരതയായി ഫാഷിസ്റ്റുകൾ വ്യാഖ്യാനിക്കുന്ന കാലമാണെന്ന് ഓർക്കണം. അതിനാൽ, ലോകത്തെ ഏറ്റവും പ്രബലനായ രാഷ്ട്രനായകൻ മുസ്ലിം നായാട്ടിന് തങ്ങളുടെ കൂടെയുണ്ടെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ട്രംപിെൻറ ആഗമനദിവസം തന്നെ രാജ്യതലസ്ഥാനത്ത് മുസ്ലിംകൾ ആക്രമിക്കപ്പെട്ടത് വെറുതെയായിരുന്നില്ല.
എന്തായാലും 2014 മുതൽ കേന്ദ്ര സർക്കാർ പരിപാലിക്കുന്ന യു.എസ് വിധേയത്വം തങ്ങളുടെ കച്ചവടനേട്ടങ്ങൾക്ക് അമേരിക്ക ഭംഗിയായി ഉപയോഗിക്കുന്നുണ്ട്. ആ പ്രതിഭാസത്തിെൻറ ഗതികെട്ട പ്രദർശനമാണ് ട്രംപിെൻറ കഴിഞ്ഞ സന്ദർശനം രൂപം കൊടുത്ത കച്ചവടക്കരാറുകൾ. 20,000 കോടി രൂപയുടെ ഹെലികോപ്ടറുകളും യുദ്ധോപകരണങ്ങളും വാങ്ങാനുള്ള ഡീൽ ഉറപ്പിച്ചുകഴിഞ്ഞു.
എന്നാൽ, അമേരിക്കൻ വിസ നിയന്ത്രണം, ഇന്ത്യൻ ഉരുക്കിെൻറ തീരുവ വർധിപ്പിക്കൽ, ദശാബ്ദങ്ങളായി യു.എസ് ഇന്ത്യക്ക് നൽകിയിരുന്ന പൊതുപരിഗണനാ വ്യവസ്ഥ റദ്ദാക്കൽ എന്നീ കാര്യങ്ങളിൽ നമുക്ക് അനുകൂലമായ ഒരു അനക്കവും ഉണ്ടായിട്ടില്ല. മറുപുറത്ത്, ട്രംപിെൻറ സമ്മർദത്താൽ മോദി ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെച്ചത് ഇന്ത്യക്ക് ഭീമമായ നഷ്ടവും വരുത്തിവെക്കുന്നു.
ആഭ്യന്തര ഉൽപാദനത്തിെൻറ ജീവൻ നിലനിർത്താൻ ഇന്ത്യ നിഷ്കർഷിക്കുന്ന താരീഫ് നയങ്ങൾ കാറ്റിൽപറത്തിക്കിട്ടാനാണ് കർക്കശവീരനാണ് മോദിയെന്ന പരിഹാസസ്തുതി ട്രംപ് അഹ്മദബാദിൽ നടത്തിയത്. അത് തിരിയാതെ നമ്മുടെ പ്രധാനമന്ത്രി അരിസ്റ്റോക്രാറ്റിക് വൈറ്റിെൻറ വാചാടോപത്തിൽ കോരിത്തരിച്ചുപോയി. സ്വന്തം ഇന്ദ്രിയജീവനത്തിെൻറ ആർത്തിതാൽപര്യങ്ങളിൽ അമേരിക്കൻ നായകൻ വിട്ടുവീഴ്ചയേ ചെയ്യില്ല. സബർമതി ആശ്രമത്തിൽ ഗാന്ധി നാമമെഴുതാൻ അദ്ദേഹത്തിന് കൈ പൊങ്ങില്ല. മോദി സർക്കാറാകട്ടെ, വർഗീയച്ചൂത് കളിച്ചു കളിച്ച് കോർപറേറ്റ് സാമ്രാജ്യത്വത്തിനു മുന്നിൽ രാജ്യപത്നിയെപ്പോലും പണയം വെക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.