ചെന്നൈ: പ്രശസ്ത സിനിമ സംവിധായകൻ ജി.എസ്. പണിക്കർ(76) അന്തരിച്ചു. അർബുദം ബാധിച്ച് ചെന്നൈയിലെ സ്വകാര്യ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്.
ഏഴു സിനിമകൾ പണിക്കർ സ്വന്തമായി നിർമിച്ച് സംവിധാനം ചെയ്തു. 1976ൽ സംവിധാനം ചെയ്ത 'ഏകാകിനി'യാണ് ആദ്യ ചിത്രം. ഇതിൽ രവിമേനോനും ശോഭയും പ്രധാന കഥാപാത്രങ്ങളായിരുന്നു. മലയാളത്തിലെ ആദ്യ റോഡ് മൂവിയെന്ന പേരിലും ഏകാകിനി അറിയപ്പെടുന്നു.
എം.ടി വാസുദേവൻ നായരുടെ 'കറുത്ത ചന്ദ്രൻ' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമക്ക് സംസ്ഥാന അവാർഡ് ഉൾപ്പെടെ ലഭിച്ചു. സേതുവിന്റെ നോവലായ 'പാണ്ഡവപുരം' സിനിമയാക്കി. വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'സഹ്യന്റെ മകൻ' എന്ന കവിതയെ ആസ്പദമാക്കി ബാലചിത്രം നിർമിച്ചു. കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട 'പ്രകൃതി മനോഹരി', കന്നഡ ചിത്രമായ 'രോമാഞ്ചന', ഡോക്യുഫിക്ഷൻ ചിത്രമായ 'വാസരശയ്യ', ഭൂതപാണ്ടി എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഏറെക്കാലം സിനിമാരംഗത്തുനിന്ന് വിട്ടുനിന്ന പണിക്കർ നാലുവർഷം മുമ്പ് 'മിഡ് സമ്മർ ഡ്രീംസ്' എന്ന സിനിയെടുക്കാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.