യുവതിയും മകനും മരിച്ച നിലയിൽ

തുറവൂർ (ആലപ്പുഴ): ഗർഭിണിയായ യുവതിയെയും പത്ത് വയസ്സുള്ള മകനെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോടംതുരുത്ത് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ പെരിങ്ങോട്ട് ക്ഷേത്രത്തിന് സമീപം നികർത്തിൽ വീട്ടിൽ വിനോദിെൻറ ഭാര്യ രജിത(31) മകൻ വൈഷ്ണവ്(10) എന്നിവരാണ് മരിച്ചത്. നാലുമാസം ഗര്‍ഭിണിയായ രജിതയുെട മൃതദേഹം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. മകെൻറ മൃതദേഹം കട്ടിലിെൻറ കാലില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. കടബാധ്യതയെത്തുടര്‍ന്ന് ജീവനൊടുക്കുന്നതായി എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. നിർമാണത്തൊഴിലാളിയായ വിനോദ് കൊല്ലത്താണ് ജോലി ചെയ്യുന്നത്. വിനോദിെൻറ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ ഉണരാത്തതിനെത്തുടർന്ന് വാതിൽ തള്ളിത്തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.