കോഴിക്കോട്: കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രി സ്ഥാപകനും ചെയർമാനുമായ കെ.കെ.എസ്. നമ്പ്യാർ (96) നിര്യാതനായി. വലിയ ലാഭേച്ഛയില്ലാതെ അത്യാധുനിക നേത്രചികിത്സ ലഭ്യമാക്കാനായി 1998 ൽ കോംട്രസ്റ്റ് കണ്ണാശുപത്രി തുടങ്ങിയതു മുതൽ അദ്ദേഹമായിരുന്നു ആശുപത്രി ചെയർമാൻ.
മലബാറിലെ ആദ്യകാല ചാർട്ടേർഡ് അക്കൗണ്ടൻറുമാരിൽ ഒരാളായിരുന്ന അദ്ദേഹം. '98ൽ ജോലിയിൽ നിന്നും വിരമിച്ചശേഷമാണ് കണ്ണാശുപത്രിക്ക് തുടക്കമിട്ടത്. കണ്ണൂർ ചെറുകുന്ന് സ്വദേശിയാണ്. കോഴിക്കോട്ടെ ആശുപത്രി കൂടാതെ കാഞ്ഞങ്ങാട്ടും തലശ്ശേരിയിലും ഒറ്റപ്പാലത്തും ഇദ്ദേഹം ഇതു പോലുള്ള ആശുപത്രികൾ സ്ഥാപിച്ചു.
ഗ്രാമാന്തരങ്ങളിലെല്ലാം ആശുപത്രിയുടെ സബ് സെൻററുകളും ആദിവാസികൾക്ക് സൗജന്യ നേത്രചികിത്സ ലഭ്യമാക്കാനായി വയനാട് മുട്ടിലിലും പ്രത്യേക ആശുപത്രി ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ സ്ഥാപിതമായി.
ഭാര്യ: കാഞ്ഞങ്ങാട് മാവില ചന്ദ്രാവതി. മക്കൾ: മാവില ശശികല, മാവില കൃഷ്ണൻ നമ്പ്യാർ, മാവില നാരായണൻ നമ്പ്യാർ. മരുമകൻ: നന്ദകുമാർ (കോംട്രസ്റ്റ് കണ്ണാശുപത്രി ട്രസ്റ്റി). സഹോദരങ്ങൾ: പരേതരായ കെ.കെ ചാത്തുക്കുട്ടി നമ്പ്യാർ, കല്യാണിക്കുട്ടിയമ്മ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.