ചങ്ങനാശ്ശേരി: മകളെ യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനില്‍നിന്ന് കാല്‍വഴുതി വീണ് മരിച്ചു. പിതാവ് അപകടത്തില്‍പെടുന്നതുകണ്ട് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍നിന്ന് വീണ് മകൾക്കും ഗുരുതരമായി പരിക്കേറ്റു.
പാലാത്രച്ചിറ പാലാത്ര അലക്‌സ് സെബാസ്റ്റ്യനാണ് (വിമുക്തഭടൻ, ജോമിച്ചന്‍ -62) മരിച്ചത്. മകള്‍ അന്‍സക്കാണ് (21) പരിക്ക്. ചൊവ്വാഴ്ച വൈകീട്ട് 4.30ന് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനിലാണ് നാടിനെ നടുക്കിയ സംഭവം. എറണാകുളം രാജഗിരി കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ അന്‍സയെ ഐലന്‍ഡ് എക്സ്പ്രസില്‍ കൊച്ചിയിലേക്ക് കയറ്റിവിടാനെത്തിയതായിരുന്നു അലക്‌സ്. ലഗേജുകള്‍ വെച്ചശേഷം തിരിച്ചിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ട്രെയിന്‍ വിടുകയും അലക്‌സ് സെബാസ്റ്റ്യന്‍ കാല്‍വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉടൻ യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ഇതിനിടെ, സെബാസ്റ്റ്യന്‍ അപകടത്തില്‍പെട്ടതായി കണ്ട അന്‍സ ട്രെയിനില്‍നിന്നും ഇറങ്ങാന്‍ ശ്രമിക്കവേ പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായിരുന്നു. അലക്‌സ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. അന്‍സയെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ അടിയന്തര ശുശ്രൂഷ നല്‍കിയശേഷം ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലക്‌സിന്‍റെ ഭാര്യ മറിയാമ്മ. മകന്‍: അമല്‍ (ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.