മാനന്തവാടി: കഴുത്തറ്റ നിലയിൽ അജ്ഞാത മൃതദേഹം പുഴയിൽ കണ്ടെത്തി. ചങ്ങാടക്കടവ് പാലത്തിന് സമീപം ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് ശരീരം പുഴയിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷ യൂനിറ്റും ചേർന്ന് മൃതദേഹം കരക്കെടുത്തു. തലയില്ലാത്തതിനാൽ ആളെ തിരിച്ചറിയാനായില്ല. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായും പാലത്തിന്റെ കൈവരിയിൽ കയർ കെട്ടി തൂങ്ങിമരിച്ചതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
165 സെ.മീ ഉയരമുള്ള 35 വയസ്സ് തോന്നിക്കുന്ന യുവാവിന്റേതാണ് മൃതദേഹം. കറുത്ത പാൻറ്സും അതിന് മുകളിൽ നീലക്കര വെള്ളമുണ്ടും കറുത്തതും കാക്കി നിറമുള്ള ഷർട്ടുകളും ധരിച്ചിട്ടുണ്ട്. കൈയിൽ സ്വർണനിറത്തിലുള്ള വാച്ചും അണിഞ്ഞിട്ടുണ്ട്.
മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാണാതായ തലക്കുവേണ്ടി പൊലീസും അഗ്നി രക്ഷപ്രവർത്തകരും പ്രാദേശിക മുങ്ങൽ വിദഗ്ധരും ചങ്ങാടക്കാവ് മുതൽ വള്ളിയൂർക്കാവ് വരെ തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബുധനാഴ്ച വൈകീട്ട് 3.30 ഓടെ നിർത്തുകയായിരുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497980816 നമ്പറിൽ അറിയിക്കണമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.