പനമരം: മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘം വീട്ടിൽ കയറി റിട്ട. അധ്യാപകനെ വെട്ടിക്കൊന്നു. ഭാര്യക്ക് പരിക്കേറ്റു. നെല്ലിയമ്പം കാവടം പത്മാലയത്തിൽ റിട്ട. അധ്യാപകൻ കേശവനാണ് (75) കൊല്ലെപ്പട്ടത്. പരിക്കേറ്റ ഭാര്യ പത്മാവതിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. മുഖംമൂടി അണിഞ്ഞെത്തിയ രണ്ടുപേർ ഇവരുടെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. പത്മാവതിയുടെ അലർച്ച കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടു. പനമരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായുള്ള തിരച്ചിലും ഊർജിതമാക്കി. കവർച്ച ശ്രമമായിരിക്കാം അക്രമത്തിനിടയാക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കേശവനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. മക്കളായ മഹേഷ് മാനന്തവാടിയിലും മുരളി പ്രസാദ് കോഴിക്കോട്ടും മിനിജ കൂടോത്തുമ്മലിലുമാണ് താമസം. അഞ്ചുകുന്ന് സ്കൂളിലെ കായികാധ്യാപകനായിരുന്നു കേശവൻ. മരുമക്കൾ: വിനോദ്, പ്രവീണ, ഷിനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.