മുംബൈ: വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്ന് മുംബൈയിൽ കമിതാക്കൾ മലമുകളിൽ നിന്ന് ചാടി ജീവനൊടുക്കി. മുംബൈയിലെ സംത നഗറിലെ മലയുടെ മുകളിൽ നിന്നാണ് 16 കാരിയായ പെൺകുട്ടിയും 21കാരനും ചാടിയത്.
കാന്തിവാലി ഈസ്റ്റ് ജനുപദ ഭാഗത്ത് താമസിച്ചിരുന്ന ഇരുവരും അയൽവാസികളായിരുന്നു. 21 വയസുള്ള യുവാവിന്റെ പേര് ആകാശ് ജാട്ടെ എന്നാണെന്നും വീട്ടുജോലിക്കാരനായിരുന്നെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടി വിദ്യാർഥിനിയാണ്. വിവാഹം കഴിക്കാനുള്ള ഇവരുടെ തീരുമാനത്തെ കുടുംബം ശക്തമായി എതിർക്കുകയായിരുന്നു.
വെള്ളിയാഴ്ച 12.30 ന് ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ ആണ് ഇരുവരും മരിച്ചു കിടക്കുന്നത് പൊലീസ് കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്.
പെൺകുട്ടിക്കായി വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. അന്വേഷണത്തിൽ പെൺകുട്ടി സുഹൃത്തിനൊപ്പം പോയതായി കണ്ടെത്തി. താൻ പോവുകയാണെന്നും ഇനിയൊരിക്കലും കാണില്ലെന്നും യുവാവ് വീട്ടുകാർക്ക് മൊബൈലിൽ നിന്ന് സന്ദേശം അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.