വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

അങ്കമാലി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. നെടുമ്പാശ്ശേരി വലിയവാപ്പലശേരി തുരുത്ത് കോലിച്ചോടം പുതിയേടത്ത് വീട്ടിൽ പരേതനായ കുമാരന്റെ മകൻ രതീഷാണ് (40) മരിച്ചത്. വിമാനത്താവളത്തിന് സമീപത്തെ ഓട്ടോ സ്റ്റാൻഡില ഡ്രൈവറായിരുന്നു രതീഷ്. ചൊവ്വാഴ്ച രാവിലെ അത്താണിയിലേക്ക് വരുമ്പോൾ പിന്നിൽ അമിത വേഗതയിലെത്തിയ ബൈക്ക് ഓട്ടോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോയിൽ നിന്ന് തെറിച്ച് റോഡിൽ തലതല്ലി വീഴുകയായിരുന്നു.

അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വൈകിട്ട് മരിച്ചു. സ്പീഡ് റെയ്സിന്റെ വിഡിയോ ചിത്രീകരിക്കുകയായിരുന്ന ബൈക്കുകളിലൊന്നാണ് ഓട്ടോയിൽ ഇടിച്ചതെന്ന് സൂചന. വിമാനത്താവള റോഡിൽ ബൈക്കുകളുടെയും കാറുകളുടെയും ഇത്തരം പ്രകടനങ്ങൾ പതിവായി അപകടങ്ങളുണ്ടാക്കുന്നതായി വ്യാപക പരാതിയുണ്ട്. പിതാവ് കുമാരൻ രണ്ട് മാസം മുമ്പാണ് മരിച്ചത്. അമ്മ: സതി. ഭാര്യ: കുന്നുകര ചാലാക്ക കിഴക്കെ മണപ്പുറം കുടുംബാംഗം ശരണ്യ. മകൻ: ആദിദേവ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.

Tags:    
News Summary - The auto driver who was undergoing treatment died in the accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.