കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്ത് ബൈക്കും കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലത്തൂർ മേലാർക്കോട് ചാട്ടറപറമ്പിൽ രതീഷിെൻറ ഭാര്യ ധന്യയും (26) മരിച്ചു.
വെള്ളിയാഴ്ച രാവിലെ 5.30ന് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലാണ് മരണം. ഇതോടെ ഇവരുടെ മക്കളായ അഞ്ചു വയസ്സുള്ള അമർനാഥും രണ്ടു വയസ്സുള്ള ആരവ്നാഥും അനാഥരായി. രതീഷ് (36) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. അപകടത്തിൽ അമർനാഥിന് പരിക്കേറ്റിരുന്നെങ്കിലും അപകടനില തരണം ചെയ്തു.
വിഷു ദിവസം വൈകീട്ട് 4.30ന് കാർ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട് ലോറിയിലിടിക്കുകയായിരുന്നു. രതീഷ് കാഞ്ഞിരത്തെ ഭാര്യാവീട്ടിലേക്ക് കുടുംബസമേതം ബൈക്കിൽ പോകുമ്പോഴാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.