കുട്ടികളും പഠിച്ചുപോയി

കണ്ണീര്‍ക്കഥകള്‍ തുടര്‍ച്ചയായി മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയതോടെ കുട്ടികള്‍ എങ്ങനെ വാര്‍ത്ത വരുത്തിക്കണമെന്ന് പഠിച്ചു. മാധ്യമപ്രവര്‍ത്തകര്‍ വിവരങ്ങള്‍ എടുക്കുമ്പോള്‍തന്നെ അവര്‍ ചോദിക്കാതെതന്നെ കഥനകഥ പറഞ്ഞ്തുടങ്ങും. അച്ഛനു സുഖമില്ളെന്നത് തൊട്ട് മുത്തച്ഛന്‍െറ പാരമ്പര്യംവരെ. പശുവിനെ വിറ്റ് ചെലവ് കണ്ടത്തെിയതുതൊട്ട് സ്കൂളുകാര്‍ പിരിവിട്ടുതന്നതുവരെ. പണ്ടൊക്കെ കഷ്ടപ്പാടിനെക്കുറിച്ചും വൈകല്യത്തെക്കുറിച്ചുമൊക്കെ പറയാന്‍ കുട്ടികള്‍ക്ക് എന്ത് മടിയായിരുന്നു. ഇപ്പോള്‍ റെക്കോഡ് ചെയ്തുവെച്ചപോലെ തുടങ്ങും. ഇതൊക്കെ കേട്ട് ചിലര്‍  ചോദിച്ചതായി  വാട്സ്ആപ്പില്‍ പ്രചരിച്ചതിങ്ങനെ: ‘‘സാറേ, കിഡ്നി തകരാറും ദാരിദ്ര്യവുമൊന്നുമില്ലാത്ത വാര്‍ത്തകള്‍ നിങ്ങള്‍ കൊടുക്കില്ളേ.’’
 

Tags:    
News Summary - school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.