മാതാവിെൻറ സഹോദരിയുടെ വീടായ മീനങ്ങാടി പുഴങ്കുനി ചേവായിൽ വ്യാഴാഴ്ച വിരുന്നിനെത്തിയതായിരുന്നു ശിവപാർവണയും കുടുംബവും. വീട്ടുകാരുടെ ശ്രദ്ധ തെറ്റിയ അവസരത്തിൽ കുട്ടിയെ കാണാതാവുകയായിരുന്നു. പുഴയിൽ വീണതായി ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ കൽപറ്റയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ തുടങ്ങി. ശനിയാഴ്ച പകൽ മുഴുവൻ തിരച്ചിൽ നടത്തിയിട്ടും സൂചനകളൊന്നും കിട്ടിയില്ല. തുർക്കി ജീവൻ രക്ഷാസമിതിയും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. ഞായറാഴ്ച രാവിലെ പുനരാരംഭിച്ച തിരച്ചിലിലാണ് ഒന്നര കിലോമീറ്റർ മാറി കുട്ടിയുടെ മൃതദേഹം കണ്ടെടുക്കാനായത്. ശിവപാർവണക്ക് രണ്ട് സഹോദരങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.