തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് 14 വയസുകാരിയെ മൂന്നു ദിവസമായി കാണാനില്ലെന്ന് പരാതി. വെള്ളിയാഴ്‌ച പുലർച്ചെ മുതലാണ് കരമന സ്വദേശിനിയായ ലക്ഷ്‌മിയെ കാണാതായത്.
തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും തുടർന്ന് പെൺകുട്ടി എങ്ങോട്ടു പോയി എന്നത് അജ്ഞാതമായി തുടരുന്നു. വെള്ളിയാഴ്‌ച പുലർച്ചെ കുട്ടി തനിയെ വീടു വിട്ടിറങ്ങുകയായിരുന്നുവെന്നാണ് നിഗമനം. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുടര്‍ന്ന് നഗരത്തിലെ വിവിധ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കുട്ടി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായുള്ള ദൃശ്യം ഞായറാഴ്‌ചയോടെ ലഭിച്ചത്. തലമറച്ച് മാസ്‌കും ധരിച്ച് കുട്ടി കടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കരമന സ്‌റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.