തരുവണ: കുന്നുമലങ്ങാടിയിൽ കിണർ കുഴിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. കരിങ്ങാരി കാപ്പുംകുന്ന് കോളനിയിലെ മാധവനാണ് (33) മരിച്ചത്. കൂടെയുണ്ടായിരുന്ന ബിസ്മി അനസിന് (35) പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഒമ്പതോടെ പാലിയാണ സ്വദേശിയുടെ പറമ്പിൽ കിണർ കുഴിക്കുന്നതിനിടെയാണ് അപകടം.അനസിനെ കിണറ്റിലേക്ക് ഇറക്കുന്നതിനിടെ മുകളിൽ കയർ പിടിച്ച തൊഴിലാളികളിലൊരാളുടെ കാൽ തെന്നി. ഇതോടെ, കയർ പിടിച്ചിരുന്ന മാധവനും കയറിൽ പിടിച്ച് ഇറങ്ങുകയായിരുന്ന അനസും കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറിെൻറ കുറെ ഭാഗത്തോളം എത്തിയ ശേഷമാണ് അനസ് വീണതെന്നതിനാൽ ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുകളിൽനിന്ന് 18 കോൽ താഴ്ചയിലേക്ക് വീണ മാധവന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാധവെൻറ ഭാര്യ: അനിത. മക്കൾ: മഹിഷ്മ, ആറു മാസം പ്രായമുള്ള മകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.