ഗൂഡല്ലൂർ: ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതിയെ കാട്ടാന പിടികൂടി ചവിട്ടിക്കൊന്നു. ഓവാലി പഞ്ചായത്തിലെ ഭാരം എസ്റ്റേറ്റ് പാടിയിലെ മുംതാസ് എന്ന മാളു (40) ആണ് ഒറ്റയാന്റെ ചവിട്ടേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.45ഓടെ പാടിക്ക് സമീപമാണ് ദാരുണ സംഭവം. ഭർത്താവും മക്കളും പള്ളിയിലേക്ക് പോയപ്പോൾ വീട്ടിൽ തനിച്ചായ മാളു അടുത്ത വീട്ടിലേക്ക് പോയിരുന്നു. പിന്നീട് മക്കളായ നിസാമുദ്ദീനും നിയാവുദ്ദീനും തിരികെ ബൈക്കിൽ മടങ്ങി. മാളുവിനെകൂട്ടി ഭർത്താവ് കുഞ്ഞാലി വീട്ടിലേക്ക് വരുമ്പോൾ വഴിയിൽ നിന്ന ആനക്ക് മുന്നിൽപെടുകയായിരുന്നു. കുഞ്ഞാലിയെ ആന പിടികൂടുന്നതുകണ്ട് തള്ളിമാറ്റാൻ ശ്രമിക്കവെ താഴെ വീണ മാളുവിനെ ആന പിടികൂടി ചവിട്ടി വലിച്ചുകൊണ്ടുപോവുകയായിരുന്നു. മാളു സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.