സി.ബി.ഐ പ്രത്യേക സംഘം 15ന് ബാബരി മസ്ജിദ് സന്ദര്‍ശിക്കും

ഫൈസാബാദ്: ബാബരി മസ്ജിദ് ധ്വംസന കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെ പ്രത്യേക സംഘം ശനിയാഴ്ച മസ്ജിദ് സന്ദ൪ശിക്കും. സ്പെഷൽ ജഡ്ജ് എസ്.എം. തിവാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടം സന്ദ൪ശിക്കുക. ഒക്ടോബ൪ 20ന് നടന്ന വാദം കേൾക്കലിനൊടുവിൽ, പ്രോസിക്യൂഷൻ, എതി൪ഭാഗം അഭിഭാഷക൪ എന്നിവരുൾപ്പെടെ സ്ഥലം സന്ദ൪ശിക്കണമെന്ന് ജഡ്ജി നി൪ദേശിച്ചിരുന്നു.

ഇതിൻെറ അടിസ്ഥാനത്തിലാണ് ശനിയാഴ്ച സംഘം ഇവിടെയത്തെുന്നത്. ബി.ജെ.പി എം.പിമാരായ ബൃജ് ഭൂഷൺ സിങ്, സാക്ഷി മാഹാരാജ്, ലല്ലു സിങ്, ധ൪മേന്ദ്ര പ്രധാൻ, ശിവസേന നേതാക്കളായ പവൻ പാണ്ഡെ, സന്തോഷ് ഡുബെ തുടങ്ങി 21 പേരാണ് കേസിൽ പ്രതികൾ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.