എബോള: സ്പാനിഷ് നഴ്സിന്‍െറ രോഗം ഭേദമായി

മാഡ്രിഡ്: പശ്ചിമ ആഫ്രിക്കൻ രാജ്യത്തിന് പുറത്ത് ആദ്യമായി എബോള രോഗം ബാധിച്ച സ്പാനിഷ് നഴ്സിൻെറ രോഗം ഭേദമായതായി സ്പാനിഷ് അധികൃത൪ അറിയിച്ചു. തെരേസാ റൊമേരോ എന്ന സ്പാനിഷ് നഴ്സാണ് രോഗവിമുക്തയായയത്. എബോള ബാധിതരായ രോഗികളെ പരിചരിച്ചതിലൂടെയാണ് തെരേസാ റൊമേരോക്ക് രോഗം പിടിപെട്ടത്.

തെരേസയുടെ ശരീരം എബോള വൈറസിനെ നിരാകരിച്ചെന്ന് സ്പാനിഷ് മെഡിക്കൽ അധികൃത൪ വ്യക്തമാക്കി. ആശുപത്രിയിൽ നടത്തിയ മൂന്ന് പരിശോധന ഫലത്തിലും തെരേസയുടെ ശരീരത്തിൽ വൈറസിന്‍്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അവസാന പരിശോധനക്ക് ശേഷമേ ഒൗദ്യോഗിക സ്ഥിരീകരണം നൽകാനാകുമെന്ന് തെരേസയെ ചികിത്സിക്കുന്ന കരോള 3 ഹോസ്പിറ്റൽ മൈക്രോ വിഭാഗം ഡയറക്ട൪ വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.