അഹ്മദാബാദ്: 2012ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനിടെ നരേന്ദ്ര മോദി നൽകിയ സത്യവാങ്മൂലത്തിൽ പിഴവുകളുണ്ടെന്ന് കാണിച്ച് ആം ആദ്മി പാ൪ട്ടി പ്രവ൪ത്തകൻ നിശാന്ത് വ൪മ നൽകിയ ഹരജി കോടതി വിധി പറയാൻ മാറ്റി. മോദിക്കും മണിനഗ൪ മണ്ഡലത്തിലെ റിട്ടേണിങ് ഓഫിസ൪ക്കും വിഷയത്തിൽ നോട്ടീസ് അയക്കണമെന്ന ഹരജിക്കാരൻെറ ആവശ്യത്തിൽ ഒക്ടോബ൪ ഏഴിന് ഉത്തരവിടുമെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി ജി.എൻ റാണ പറഞ്ഞു. നേരത്തേ മോദി സത്യവാങ്മൂലത്തിൽ വിവാഹ വിവരം മറച്ചുവെച്ചെന്ന് കാണിച്ച് ഇയാൾ മജിസ്റ്റീരിയൽ കോടതിയിൽ ഹരജി നൽകിയെങ്കിലും കാലതാമസം പരിഗണിച്ച് ജഡ്ജി ഇത് തള്ളിയിരുന്നു. ഇത് റദ്ദാക്കണമെന്നും വ൪മ സെഷൻസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.