ആറ്റുപുറം ചെക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്

പാറശാല: ആറ്റുപുറം ചെക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. റെയ്ഡ് വിവരം ചോര്‍ന്നതായി ആക്ഷേപം. കോഴിക്കടത്ത്, സ്പിരിറ്റ് കടത്ത്, മാര്‍ബിള്‍ കടത്ത് എന്നിവയുടെ ആസ്ഥാനമായി മാറിയ ചെക്പോസ്റ്റില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ അനധികൃതമായി കടത്തിയ ഒരു രേഖ പോലും കണ്ടത്തൊനായില്ല. വൈകുന്നേരം 5.30 ഓടെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി കൃഷ്ണകുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. സമീപത്തെ കടകള്‍ അടച്ചതും എക്സൈസ്, ആര്‍.ടി.ഒ സെയില്‍ ടാക്സ് എന്നിവരുടെ ഏജന്‍റുമാരുടെ സ്ഥലത്തെ ഇടപെടല്‍ നിലച്ചതും വിവരങ്ങള്‍ ചോര്‍ന്നതായ ആരോപണത്തിന് ആക്കംകൂട്ടുന്നു. ഓണത്തോടനുബന്ധിച്ച് ചെക് പോസ്റ്റുകളില്‍ കൈക്കൂലി നല്‍കി കടത്ത് നടക്കുന്നതായി രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഓഫിസുകളിലെ അലമാര, മേശ എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ആറ്റുംപുറം ചെക്പോസ്റ്റില്‍ ഇടനിലക്കാരെ മുന്‍നിര്‍ത്തി വന്‍തോതിലുള്ള അനധികൃത കടത്തിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റിലെ ഡിവൈ.എസ്.പി കൃഷ്ണകുമാര്‍, സി.ഐ സതീഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.