പ്രീമിയര്‍ ലീഗ്: ചെല്‍സിക്കും സ്വാന്‍സിക്കും തുടര്‍ച്ചയായ രണ്ടാം ജയം

ലണ്ടൻ: പ്രീമിയ൪ ലീഗിൽ കരുത്തരായ ചെൽസിക്കൊപ്പം സ്വാൻസിക്കും തുട൪ച്ചയായ രണ്ടാം മത്സരത്തിലും ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജോസെ മൗറീഞ്ഞോയുടെ കുട്ടികൾ ലിസെസ്റ്ററിനെയാണ് മറികടന്നത്. ഡീഗോ കോസ്റ്റയും ഈഡൻ ഹസാഡും നീലക്കുപ്പായക്കാ൪ക്കായി ലക്ഷ്യം കണ്ടു. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം 63ാം മിനിറ്റിൽ കോസ്റ്റയാണ് ആദ്യ ഗോൾ നേടിയത്. 77ാം മിനിറ്റിൽ ഹസാഡ് ഗോൾപട്ടിക പൂ൪ത്തിയാക്കി. കളിയുടെ നിയന്ത്രണം ഭൂരിഭാഗവും ചെൽസിയുടെ കൈവശമായിരുന്നു. ഗാരി സാഹിലിൻെറയും വില്യൻെറയും സെസ്ക് ഫാബ്രിഗാസിൻെറയും ഹസാഡിൻെറയുമൊക്കെ നിരവധി അവസരങ്ങളാണ് ഗോൾപോസ്റ്റിനു മുന്നിൽ ലക്ഷ്യത്തിലത്തൊതെ പൊലിഞ്ഞത്.

പോയൻറ് പട്ടികയിൽ ചെൽസിക്കു പിറകിൽ രണ്ടാമത് നിൽക്കുന്ന സ്വാൻസി, ബൺലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപിച്ചത്. 23ാം മിനിറ്റിൽ നതാൻ ഡയറിൻെറ ഗോളാണ് ടീമിന് ജയം സമ്മാനിച്ചത്. മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വെസ്റ്റ് ഹാം ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. ആസ്റ്റൺ വില്ല-ന്യൂകാസിൽ മത്സരവും സതാംപ്റ്റൺ- വെസ്റ്റ് ബ്രോം മത്സരവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.