വെള്ളമുണ്ട: മഴവെള്ളം കുത്തിയൊഴുകി റോഡ് ഒലിച്ചുതീരുന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കട്ടയാട് മുസ്ലിം പള്ളിക്ക് സമീപത്തെ റോഡാണ് മഴവെള്ളം ഒലിച്ചിറങ്ങി തകര്‍ന്നത്. പ്രധാന റോഡില്‍നിന്നും സമീപത്തെ തോട്ടത്തില്‍നിന്നും മറ്റുമായി ഒഴുകിയത്തെുന്ന വെള്ളം റോഡിലൂടെ പരന്നൊഴുകി രണ്ടടി താഴ്ചയില്‍ മണ്ണ് ഒലിച്ചുപോവുകയായിരുന്നു. 20 വര്‍ഷത്തോളം പഴക്കമുള്ള റോഡ് പ്രദേശത്തെ ആദിവാസി കോളനിയിലേക്കടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പ്രധാന വഴിയാണ്. സോളിങ് നടത്തി സൈഡ് കെട്ടി വീതികൂട്ടിയ റോഡ് പൂര്‍ണമായും തകര്‍ന്നുകഴിഞ്ഞു. റോഡിലെ വെള്ളം ഒഴിവാക്കാന്‍ സംവിധാനമില്ലാത്തതാണ് റോഡ് തകര്‍ച്ചക്ക് കാരണം. രണ്ടുവാര്‍ഡുകളിലെ അതിരിലൂടെ കടന്നുപോകുന്ന റോഡായതിനാല്‍ ജനപ്രതിനിധികള്‍ പരസ്പരം പഴിചാരി മാറിനില്‍ക്കുന്നതും വികസനത്തിന് തിരിച്ചടിയാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.