പെരുങ്ങോട്ടുകുറുശ്ശി: ജില്ലയില്‍ ആദ്യമായി ആണ്‍കുട്ടികള്‍ക്കായി സ്ഥാപിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അധ്യാപക നിയമനം വൈകിയതിനാല്‍ പഠനം അവതാളത്തില്‍. ഏഴ് അധ്യാപകരുടെ കുറവാണിവിടെയുള്ളത്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാല്‍, സ്കൂള്‍ തുറന്ന് ഒരുമാസമായിട്ടും നിയമനം നടന്നിട്ടില്ല. 2013 ഏപ്രില്‍ 19നാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഉദ്ഘാടനം ചെയ്തത്. അഞ്ച് മുതല്‍ ഒമ്പതുവരെ ക്ളാസുകളിലായി 175 കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. അതേസമയം, സ്ഥിരം അധ്യാപകരെയാണ് സ്കൂളിന് വേണ്ടതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നത് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികളെ ബാധിക്കുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍, താല്‍ക്കാലിക നിയമനം പോലും നടന്നിട്ടില്ല. സ്ഥിരം അധ്യാപകനായി പ്രധാനാധ്യാപകന്‍ മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.