അസദുല്ല അക്തറിനെ മംഗലാപുരത്തത്തെിച്ച് തെളിവെടുപ്പ് നടത്തി

മംഗലാപുരം: ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകനെന്നറിയപ്പെടുന്ന യാസിൻ ഭട്കലിൻെറ അനുയായി അസദുല്ല അക്തറിനെ എൻ.ഐ.എ സംഘം മംഗലാപുരത്തത്തെിച്ച് തെളിവെടുപ്പ് നടത്തി.
ഹൈദരാബാദിൽനിന്ന് വിമാനമാ൪ഗം ബംഗളൂരു വഴിയാണ് മംഗലാപുരത്തേക്ക് കൊണ്ടുവന്നത്. ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയാണ് തെളിവെടുപ്പ് നടന്നത്.
 മംഗലാപുരം അത്താവറിലെ അപാ൪ട്മെൻറിൽ വെച്ചാണ് ഹൈദരാബാദ്, പട്ന സ്ഫോടനങ്ങൾക്ക് ഉപയോഗിച്ച ബോംബുകൾ നി൪മിച്ചതെന്നാണ് എൻ.ഐ.എയുടെ കണ്ടത്തെൽ.
സെപ്റ്റംബറിൽ ഈ അപാ൪ട്മെൻറിൽ പരിശോധന നടത്തിയ എൻ.ഐ.എ സംഘത്തിന് ഡിജിറ്റൽ വാച്ചുകൾ, ഫ്യൂസ് വയറുകൾ, അമോണിയം നൈട്രേറ്റ്, ഡിറ്റണേറ്ററുകൾ, മറ്റു സ്ഫോടക വസ്തുക്കൾ എന്നിവ ലഭിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ യാസിനെ ഇതേ അപാ൪ട്മെൻറിലത്തെിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.