തിരുവനന്തപുരം: സ്ത്രീകൾക്കും മതന്യൂനപക്ഷ വിഭാഗങ്ങൾക്കും അപ്രഖ്യാപിത ‘അയിത്തം’കൽപ്പിച്ച് തിരുവനന്തപുരം താലൂക്ക് തഹസിൽദാ൪ തസ്തിക. ഈ തസ്തികയിൽ കഴിഞ്ഞ 40 വ൪ഷവും ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിൽ നിന്ന് ഒരാളെ പോലും നിയമിച്ചിട്ടില്ല. സ്ത്രീ പ്രാതിനിധ്യമായി ഒരു മാസം ജോലി നോക്കിയ വനിത മാത്രം. ദലിത്, പിന്നാക്ക പ്രാതിനിധ്യമാകട്ടെ വിരലിലെണ്ണാവുന്നതും.
30 വില്ളേജുകളും ഒരു മുനിസിപ്പൽ കോ൪പറേഷനുമാണ് തിരുവനന്തപുരം താലൂക്കിലുള്ളത്. താലൂക്ക് ഓഫിസിൽ തഹസിൽദാ൪മാരുടെ പേരുവിവരങ്ങൾ വിശദമാക്കുന്ന ബോ൪ഡിൽ 1978 ഫെബ്രുവരി മുതൽ 2014 എപ്രിൽ വരെ ഒരൊറ്റ ക്രിസ്ത്യൻ, മുസ്ലിം വിഭാഗക്കാരും നിയമിതരായിട്ടില്ളെന്ന് കാണാം. നിയമിക്കപ്പെട്ടവരിൽ 90 ശതമാനത്തിലധികവും നായ൪ വിഭാഗമാണെന്നതാണ് പ്രത്യേകത. 1978ന് മുമ്പ് എട്ട് പേ൪ മാത്രമാണ് തഹസിൽദാരായി നിയമിതരായിട്ടുള്ളത്. എന്നാൽ ഇവ൪ ഏത് കാലയളവിലാണ് ജോലി ചെയ്തതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇവരിൽ പി.ജെ. ബേബി എന്ന പേര് മാത്രമാണ് വേറിട്ട് നിൽക്കുന്നത്. 2014 ജനുവരി 18 മുതൽ ഫെബ്രുവരി 18വരെ നിയമിതയായ കെ.എസ്. ശോഭനകുമാരിയാണ് തഹസിൽദാറായ ഏക വനിത. പട്ടികജാതി- വ൪ഗ, പിന്നാക്ക ജാതി വിഭാഗങ്ങളിൽ നിന്ന് വിരലിലെണ്ണാവുന്നവ൪ മാത്രമാണ് നിയമിതരായിട്ടുള്ളത്. തിരുവനന്തപുരം തഹസിൽദാ൪ നിയമനത്തിന് നിയന്ത്രണങ്ങളോ മാനദണ്ഡങ്ങളോ ഏ൪പ്പെടുത്തി ഒരു ഉത്തരവും ഇല്ല. പത്മനാഭസ്വാമിക്ഷേത്രത്തിലെ ആചാരവുമായി ബന്ധപ്പെട്ടാണ് തഹസിൽദാ൪ നിയമനത്തിലെ ‘പ്രത്യേകത’ നിലനിൽക്കുന്നതെന്നാണ് റവന്യൂ അധികൃത൪ അനൗദ്യോഗികമായി പറയുന്നത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സമാന്തര ഭരണത്തിൻെറ പ്രതീതിയുണ്ടെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞിരുന്നു.
ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പള്ളിവേട്ടയിലും ആറാട്ടിലും ആചാര ഭാഗമായി തഹസിൽദാറും വില്ളേജ്ഓഫിസറും പങ്കെടുക്കാറുണ്ട്.വേട്ടക്കുള്ള തേങ്ങ വെക്കുകയും ആറാട്ടിനൊപ്പം പോവുകയുമാണ് തഹസിൽദാ൪ ചെയ്യുന്നത്. എന്നാൽ, ഉദ്യോഗസ്ഥ൪ പങ്കെടുക്കുന്നത് സംബന്ധിച്ച് നിയമമോ നടപടിക്രമങ്ങളോ സ൪ക്കാ൪ പുറപ്പെടുവിച്ചിട്ടുമില്ല. അതിനാൽ ഏത് വിഭാഗത്തിൽ നിന്നുള്ളവ൪ തഹസിൽദാറായാലും അഡീഷനൽ തഹസിൽദാ൪ അടക്കമുള്ളവരെ ആചാരത്തിൽ പങ്കാളിയാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.