കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കൂറുമാറിയ 25ാം സാക്ഷി സി.കെ. ബിന്ദുമോനെതിരായ കേസ് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി ആ൪. നാരായണ പിഷാരടി 20ന് പരിഗണിക്കും. ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി നാളേക്ക് മാറ്റുകയായിരുന്നു.ടി.പിയെ വധിക്കാൻ ഉപയോഗിച്ച ഇന്നോവ കാറിൽ ഒട്ടിച്ച ‘മാശാഅല്ലാഹ്’ എന്ന അറബി സ്റ്റിക്കറും മറ്റും ഉണ്ടാക്കിയത് തൻെറ കടയിലെ കമ്പ്യൂട്ടറും പ്രിൻററും മറ്റുമുപയോഗിച്ചാണെന്ന് 19ാം പ്രതി സി.കെ. അശ്വന്ത് പറഞ്ഞുവെന്നും മറ്റുമുള്ള മൊഴിയാണ് ബിന്ദുമോൻ നിരസിച്ചത്. വ്യാജ തെളിവ് നൽകിയതിന് സാക്ഷിയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രത്യേക പ്രോസിക്യൂഷൻ ഹരജിനൽകിയത്. മറ്റ് ഏതാനും സാക്ഷികൾക്കെതിരെ നൽകിയ ഹരജികളിൽ ചിലതും ഇന്ന് കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.