കണ്ണൂ൪: ഇരിക്കൂ൪ പൊലീസിൽ നിന്ന് അപമാനം നേരിട്ട സാമൂഹിക പ്രവ൪ത്തക വീണാമണി ഒമ്പത് ദിവസമായി തുടരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. കുറ്റക്കാ൪ക്കെതിരെ നടപടിയെടുക്കാമെന്ന് എസ്.പി രേഖാമൂലം ഉത്തരവ് നൽകിയതിനെ തുട൪ന്നാണ് ചെവ്വാഴ്ച രാത്രി 7.45ന് ജില്ലാ ആശുപത്രിയിൽ വീണാമണി നിരാഹാര സമരം അവസാനിപ്പിച്ചത്. ഇരിട്ടി ഡി.വൈ.എസ്പിക്കാണ് അന്വേഷണ ചുമതല.
ജനുവരി 27നാണ് ഇരിക്കൂ൪ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെയുള്ള ചില പൊലീസുകാ൪ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വീണാമണി കലക്ടറേറ്റിനു മുന്നിൽ നിരാഹാരസമരം ആരംഭിച്ചത്. ഇവരുടെ ആരോഗ്യം മോശമായതിനെ തു൪ന്ന് പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ഇരിക്കൂ൪ പൊലീസ് സ്റ്റേഷൻ വളപ്പിൽ മരങ്ങൾ കത്തിക്കുന്നത് തടയാൻ ശ്രമിച്ചതിനെ തുട൪ന്നാണ് വീണാമണിയെ പൊലീസ് അസഭ്യവ൪ഷം നടത്തി അപമാനിച്ചത്. ജനുവരി 19നായിരുന്നു സംഭവങ്ങൾക്കു തുടക്കം. സാമൂഹിക പ്രവ൪ത്തകയായ വീണാമണിയുൾപ്പെടെയുള്ളവരുടെ കൂട്ടായ്മയിൽ വിവിധയിടങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു.
ഇരിക്കൂ൪ പൊലീസ് സ്റ്റേഷനിലും ഇത്തരത്തിൽ മരങ്ങൾ നട്ടിരുന്നു.
19ന് രാത്രി ബസിൽ വീട്ടിലേക്കു പോകുമ്പോൾ സ്റ്റേഷൻ വളപ്പിലെ മരങ്ങൾ കത്തിക്കുന്നത് ശ്രദ്ധയിൽ പെട്ട വീണാമണി സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് മരങ്ങൾ കത്തിക്കരുതെന്ന് അപേക്ഷിച്ചിരുന്നു. വളപ്പ് വൃത്തിയാക്കുന്നതിൻെറ പേരിലാണെന്നു പറഞ്ഞതിനെ തുട൪ന്ന് താൻ വന്ന് വളപ്പ് വൃത്തിയാക്കാമെന്നും കത്തിക്കരുതെന്നും ആവശ്യപ്പെട്ടു. പിറ്റേന്ന് സ്റ്റേഷനിലെത്തിയ വീണാമണിയെ അസഭ്യ വ൪ഷത്തോടെയാണ് പൊലീസുകാ൪ വരവേറ്റത്. ചില പൊലീസുകാ൪ തടഞ്ഞെങ്കിലും എസ്.ഐയുൾപ്പെടെയുള്ളവ൪ ഇവരോടു മോശമായി പെരുമാറുകയായിരുന്നു. രണ്ടു മൊബൈൽ ഫോണുകളും വാങ്ങി മേശയിൽ പൂട്ടിവെക്കുകയും ചെയ്തു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി രാത്രി വരെ സ്റ്റേഷനിൽ നി൪ത്തുകയും ചെയ്തു.
ഇതേ തുട൪ന്ന് ജില്ലാ കലക്ട൪ക്കു പരാതി നൽകിയിരുന്നു. നടപടിയുണ്ടാകാത്തതിനെ തുട൪ന്ന് നിരാഹാര സമരം തുടങ്ങുകയായിരുന്നു. നിരാഹാരസമരത്തിൻെറ ഒമ്പതാം ദിനമായ ചെവ്വാഴ്ച ഉച്ചക്ക് വീണാമണിയുടെ ബോധം മറഞ്ഞിരുന്നു. സമരത്തിൽ പിന്മാറണമെന്നും ഇല്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നും ഡോക്ട൪മാ൪ പറഞ്ഞെങ്കിലും വീണാമണി പിന്മാറിയില്ല. എസ്.പിയുടെ രേഖാമൂലമുള്ള ഉത്തരവുമായി പൊതുപ്രവ൪ത്തക൪ എത്തി നാരങ്ങാനീര് നൽകിയതോടെയാണ് സമരത്തിന് അന്ത്യമായത്. ഗീതാനന്ദൻ, രാജേഷ് പാലങ്ങാട്ട്, സൗമി ഇസബെൽ, കെ.വി. ജയദേവൻ, കലാകൂടം രാജു, ഉണ്ണികൃഷ്ണൻ നമ്പൂതിരി, വെൽഫെയ൪ പാ൪ട്ടി ജില്ലാ നേതാക്കളായ ജോസഫ് ജോൺ, സൈനുദ്ദീൻ കരിവെള്ളൂ൪, പള്ളിപ്രം പ്രസന്നൻ, ചന്ദ്രൻ മാസ്റ്റ൪, മുഹമ്മദ് ഇംതിയാസ് എന്നിവ൪ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.