പുലിനഖം കടത്തിയത് മൈസൂര്‍ വഴി

വടക്കാഞ്ചേരി: ഗുരുവായൂരിൽ പിടികൂടിയ ആയിരത്തോളം പുലിനഖം എത്തിച്ചത് മൈസൂ൪ വഴിയാണെന്ന് പ്രതി ഹമീദ് അന്വേഷണസംഘത്തിന് മൊഴി നൽകി. മൈസൂരിൽനിന്ന് വിവാഹം ചെയ്ത കൊല്ലം സ്വദേശി ഹമീദിന് മറ്റൊരു ഏജൻറ് നൽകിയ പുലിനഖം കേരളത്തിലത്തെിച്ച് മറ്റ് പ്രതികളായ അജിതൻ, പുഷ്പൻ എന്നിവരുടെ സഹായത്തോടെ വിറ്റഴിക്കുകയായിരുന്നു ലക്ഷ്യം. ജ്വല്ലറികൾക്ക് മാത്രമല്ല, ആവശ്യക്കാ൪ക്കെല്ലാം വിൽപന നടത്താനായിരുന്നു പരിപാടി. ജോഡിക്ക് 350 മുതൽ 1000 രൂപ വരെയാണ് വിലയിട്ടിരുന്നത്.
സുഡാനിൽ നിന്നാണ് പുലിനഖം കൊണ്ടുവന്നതെന്ന് സൂചന ലഭിച്ചിരുന്നു. കൂടുതൽ തെളിവെടുപ്പിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് വനപാലക൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.