നീരൊഴുക്ക് നിലക്കുന്ന തീപ്പുകച്ചാല്‍

തിരുവല്ല: ഓതറ കുന്നേകാട് നിവാസികളുടെ ആശ്രയമായിരുന്ന തീപ്പുകച്ചാലിലെ നീരൊഴുക്ക് നിലക്കുന്നു. തീപ്പുക മൂ൪ത്തികാവിനോട് ചേ൪ന്നുള്ള ചാലിൽ നിന്നാരംഭിച്ച് പമ്പയാറ്റിൽ പതിക്കുന്ന ഏതാണ്ട് ഒന്നര കി.മീറ്റ൪ നീളമുള്ള തീപ്പുകച്ചാലാണ് അധികൃതരുടെ അനാസ്ഥമൂലം നീരൊഴുക്ക് നിലച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. 
വേനൽക്കാലമാരംഭിക്കുന്നതോടെ കടുത്ത വരൾച്ച അനുഭവപ്പെടുന്ന ഈ പ്രദേശവാസികൾക്ക് തീപ്പുകച്ചാലിലൂടെ ഒഴുകി വന്നിരുന്ന ജലം ഉപയോഗപ്രദമായിരുന്നു. 
എന്നാൽ, കുറെകാലങ്ങളായി പഞ്ചായത്ത് അധികൃത൪ ചാലിലെ നീരൊഴുക്കിന് തടസ്സമായി നിൽക്കുന്ന മൺപുറ്റുകളും ചാലിലേക്കിറങ്ങി വള൪ന്നു നിൽക്കുന്ന കാട്ടുചെടികളും നീക്കുന്നതിന് തയാറാകുന്നില്ല. ഇതുകൂടാതെയാണ് ഈ ചാലിലേക്ക് മാലിന്യം തള്ളുന്നത്. 
സമീപപ്രദേശത്തെ വീടുകളിൽനിന്നുള്ള പഴയതുണികൾ ഉൾപ്പെടെയുള്ള മാലിന്യമാണ് തോട്ടിലേക്ക് തള്ളുന്നത്. ചാലിൻെറ ഇരുവശത്തുമുള്ള മൺഭിത്തികൾ പലഭാഗത്തും ഇടിഞ്ഞുവീണ നിലയിലാണ്. ഇതുമൂലം നീരൊഴുക്ക് വളരെയേറെ തടസ്സപ്പെടുന്നുണ്ട്.
 വേനൽക്കാലത്ത് പരിസരവാസികളായ നിരവധി ആൾക്കാ൪ കുളിക്കാനും വസ്ത്രം കഴുകാനും ഉപയോഗിച്ചുവരുന്ന ഈ ചാലിൻെറ ഇരുവശത്തും കരിങ്കൽ സംരക്ഷണഭിത്തി നി൪മിച്ച് ചാലിലെ നീരൊഴുക്ക് പൂ൪വസ്ഥിതിയിലാക്കാൻ അധികൃത൪ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.