സോളാര്‍ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കും -പ്രകാശ് ജാവ്ദേക്കര്‍

തിരുവനന്തപുരം: സോളാ൪ വിഷയം പാ൪ലമെൻറിൽ ഉന്നയിക്കുമെന്ന് ബി.ജെ.പി ദേശീയ വക്താവ് പ്രകാശ് ജാവ്ദേക്ക൪. തിരുവനന്തപുരം പ്രസ്ക്ളബിൻെറ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സബ്സിഡി ലഭിക്കുന്ന ഈ പദ്ധതി എങ്ങനെ വഴിതിരിച്ചുവിട്ടുവെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സ൪ക്കാറിനുണ്ട്. ഉമ്മൻചാണ്ടി സ൪ക്കാറിന് അധികാരത്തിൽ തുടരാനുള്ള ധാ൪മികത നഷ്ടപ്പെട്ടിരിക്കുകയാണ്. മറ്റ് അഴിമതികളുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ തട്ടിപ്പാണ് നടന്നതെന്നാണ് ഉമ്മൻചാണ്ടി പറയുന്നത്. രാജ്യവ്യാപകമായി വലിയ കൊള്ളയാണ് യു.പി.എ സ൪ക്കാ൪ നടത്തുന്നത്. അതുമായാണ് ഉമ്മൻചാണ്ടി ഈ തട്ടിപ്പിനെ താരതമ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയാക്കണമെന്ന് ആ൪.എസ്.എസ് ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ല. വികസനവും സ്ഥിരതയുമുള്ള സ൪ക്കാ൪ അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നവ൪ മോഡി പ്രധാനമന്ത്രി സ്ഥാനാ൪ഥിയാകണമെന്ന് ആഗ്രഹിച്ചു. ആ ആവശ്യം രാജ്യത്തിൻെറ പല കോണുകളിൽ നിന്നും ഉയ൪ന്നുവരികയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹം ബി.ജെ.പിയെ നയിക്കും. ഗുജറാത്ത് കലാപത്തിന് ശേഷമാണ് ഇന്ത്യൻ മുജാഹിദീൻെറ പ്രവ൪ത്തനം ഇന്ത്യയിലുണ്ടായതെന്ന കോൺഗ്രസ് വക്താവ് ഷക്കീൽ അഹമ്മദിൻെറ പ്രസ്താവന തെറ്റാണ്. ഐ.എസ്.ഐയുടെ പദ്ധതി പ്രകാരം വ൪ഷങ്ങളായി ഈ സംഘടന രാജ്യത്ത് പ്രവ൪ത്തിക്കുന്നുണ്ട്. പേരുകളിൽ മാത്രമാണ് മാറ്റമുണ്ടായിട്ടുള്ളതെന്നും പ്രകാശ് ജാവ്ദേക്ക൪ പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരനും സന്നിഹിതനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.