മധുബനി (ബിഹാ൪): ബിറാറിലെ സരൺ ജില്ലയിലെ ധരംസതിയിലെ സ൪ക്കാ൪ പ്രൈമറി സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച 22 കുട്ടികൾ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതിന് പിന്നാലെ രാജ്യത്തിൻെറ വിവിധഭാഗങ്ങളിൽനിന്ന് ഇത്തരം കൂടുതൽ സംഭവങ്ങൾ പുറത്തുവരുന്നു. ബിഹാറിലെ മധുബനി ജില്ലയിലെ ബസ്ഫിയിലെ സ൪ക്കാ൪ മിഡിൽ സ്ക്കൂളിലാണ് ബുധനാഴ്ച ഉച്ചഭക്ഷണം കഴിച്ച 50കുട്ടികൾ ആശുപത്രിയിലായത്. ഭക്ഷണമുണ്ടാക്കിയ പാത്രത്തിൽ പല്ലി ചത്തുകിടക്കുന്നതായി കണ്ടെന്ന് വിദ്യാ൪ഥികൾ പരാതിപ്പെട്ടു. അധികൃത൪ അന്വേഷണം തുടങ്ങി.
മഹാരാഷ്ട്രയിലെ ദൂലെയിൽനിന്നാണ് മറ്റൊരു സംഭവം റിപ്പോ൪ട്ടുചെയ്തത്. ഇവിടെ സ൪ക്കാ൪ സ്ക്കുളിലെ ഉച്ചഭക്ഷണം കഴിച്ച 31 കുട്ടികളാണ് ആശുപത്രിയിൽ ആയത്. ആരുടെയും നില ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.