ബിട്ടി: ഡി.എന്‍.എ പരിശോധനയുടെ ഉദ്ദേശ്യം വ്യക്തമാക്കണം -കോടതി

കൊച്ചി: പരോളിലിറങ്ങി ആൾ മാറാട്ടം നടത്തി കഴിയവെ കണ്ണൂരിൽ പിടിയിലായ ഒഡിഷ സ്വദേശി ബിട്ടി മൊഹന്തിയെന്ന് കരുതുന്നയാൾക്ക് ഡി.എൻ.എ പരിശോധന നടത്തുന്നതിൻെറ ഉദ്ദേശ്യം വ്യക്തമാക്കണമെന്ന് ഹൈകോടതി. ഡി.എൻ.എ പരിശോധനയുടെ സ്വഭാവമെന്തെന്നും സത്യവാങ്മൂലമായി സമ൪പ്പിക്കണമെന്ന് ജസ്റ്റിസ് കെ. ഹരിലാൽ സ൪ക്കാറിനോട് ആവശ്യപ്പെട്ടു. താൻ കണ്ണൂരിൽ എസ്.ബി.ടിയിൽ ഉദ്യോഗസ്ഥനായ രാഘവരാജൻ ആണെന്നും അനാവശ്യമായി അറസ്റ്റ് ചെയ്ത് കേസിൽ കുടുക്കിയ ശേഷം ഡി.എൻ.എ പരിശോധന നടത്താൻ ശ്രമിക്കുന്നത് തടയണമെന്നുമാവശ്യപ്പെട്ട് രാഘവരാജൻ നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ച് ഉത്തരവ്. വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ പരോളിലിറങ്ങി പേര് മാറി ബാങ്ക് ഉദ്യോഗസ്ഥനായി ഒളിവിൽ കഴിയവെ അറസ്റ്റിലായത് ബിട്ടി തന്നെയാണെന്നാണ് പൊലീസിൻെറ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.