ചെന്നൈ: വഞ്ചനാകേസിൽ അറസ്റ്റിലായ മലയാളി നടി ലീന മരിയ പോളിൻെറ ജാമ്യഹരജി ചൊവ്വാഴ്ച പരിഗണിക്കും. അമ്പത്തൂ൪ കനറാ ബാങ്കിൽനിന്ന് 19 കോടി തട്ടിയ കേസിലെ ജാമ്യ ഹരജിയാണ് ചൊവ്വാഴ്ച പൂനമല്ലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്. താംബരത്തെ വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 72 ലക്ഷം തട്ടിയ കേസിലെ ജാമ്യഹരജി ബുധനാഴ്ച താംബരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും പരിഗണിക്കും.
ബാങ്കിൽനിന്ന് പണം തട്ടിയ കേസിൽ ഈമാസം 14വരെയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച കേസിൽ 11 വരെയുമാണ് ലീനയെ റിമാൻഡ് ചെയ്തത്. അതേസമയം, ലീനയുടെ സുഹൃത്ത് സുകേഷിനെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ദൽഹിയിൽ ലീനയെ അറസ്റ്റ് ചെയ്യുന്നതിനിടെ വെട്ടിച്ച് കടന്നതായിരുന്നു സുകേഷ്. സുകേഷിനായി മുബൈ, ബംഗളൂരു, ദൽഹി എന്നിവിടങ്ങളിൽ ശക്തമായ തെരച്ചിൽ നടത്തുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.