തിരൂരങ്ങാടി: കാലിക്കറ്റ് യൂനിവേഴ്സിറ്റി സി സോൺ കലോത്സവത്തിൽ പി.എസ്.എം.ഒ കോളജിനെ കിരീടമണിയിക്കാൻ ചുക്കാൻപിടിച്ച വിദ്യാ൪ഥികളെ ഹാജ൪ നൽകാതെ കോളജ് അധികൃത൪ പീഡിപ്പിക്കുന്നതായി പരാതി. ഇതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച കോളജിലേക്ക് മാ൪ച്ച് നടക്കും. മുൻ പ്രിൻസിപ്പൽ ഡോ. എം.എ. സുബൈ൪ അനുവദിച്ച ലീവ് അംഗീകരിക്കാത്ത പുതിയ പ്രിൻസിപ്പലിൻെറ തീരുമാനവും പ്രതിഷേധത്തിനിടയാക്കി. കലോത്സവ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാ൪ഥികൾക്കും പരിശീലക൪ക്കും യൂനിയൻ ഭാരവാഹികൾക്കും വേണ്ട ഹാജ൪ നൽകാൻ തീരുമാനമുണ്ടായിരുന്നു.
സി സോൺ കലോത്സവത്തിന് മുന്നോടിയായി പത്ത് ദിവസം നീണ്ട കോളജ്തല സ്റ്റേജിതര മത്സരങ്ങളിൽ പങ്കെടുത്തവ൪ക്കും യൂനിയൻ ഭാരവാഹികൾക്കും മുൻ പ്രിൻസിപ്പൽ അനുവദിച്ച ഹാജറുകളൊന്നും പല ഡിപ്പാ൪ട്ടുമെൻറുകളും അംഗീകരിച്ചില്ലെന്നും വിദ്യാ൪ഥികൾ കുറ്റപ്പെടുത്തി.
സി സോൺ കലോത്സവത്തിന് ആതിഥ്യമരുളിയ കോളജിലെ വിദ്യാ൪ഥികളെ പരീക്ഷാ സമയത്ത് ഹാജറിൻെറ പേരിൽ പീഡിപ്പിക്കുന്ന നിലപാട് വിദ്യാ൪ഥിവിരുദ്ധ തീരുമാനമാണെന്ന് എം.എസ്.എഫ് ചൂണ്ടിക്കാട്ടി. പരീക്ഷ എഴുതാനുള്ള അനുവാദം കിട്ടാൻ വി.സിക്കും 11 വിദ്യാ൪ഥികൾ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.