ടി.പി വധം: സാക്ഷിയെ സ്വാധീനിച്ചെന്ന് പ്രോസിക്യൂഷന്‍

കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പതിനാറാം സാക്ഷി സുമേഷിനെ പ്രതിഭാഗം സ്വാധീനിച്ചെന്ന് പ്രോസിക്യൂഷൻ. ടി.പി വധത്തിനുള്ള ഒരുക്കങ്ങൾ നേരിട്ടു കണ്ട സുമേഷിനെ പ്രതിഭാഗം സ്വാധീനിച്ചിട്ടുണ്ടെന്ന്  പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ പറഞ്ഞു.
സുമേഷ് താമസിച്ചിരുന്ന ലോഡ്ജിൽ വെച്ചാണ് ടി.പി വധത്തിന്റെ മുന്നോരുക്കങ്ങൾ നടത്തിയെന്നാണ് പ്രൊസിക്യൂഷൻ വാദം. എന്നാൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരാകുന്ന അഭിഭാഷക൪ക്കൊപ്പമാണ് സുമേഷ് വെള്ളിയാഴ്ച കോടതിയിലെത്തിയതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സുമേഷിനെ മാ൪ച്ച് ആറിന് വിസ്തരിക്കും.
അതേസമയം, ഏഴാം സാക്ഷി ഹാരിസിന് സുരക്ഷ ഏ൪പ്പെടുത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കൊലയാളികൾ സഞ്ചരിച്ച ഇന്നോവ കാ൪ റഫീഖിന് കൈമാറിയ ഹാരിസിന്റെജീവന് ഭീഷണിയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.