തിരുവനന്തപുരം: പണിമുടക്കിനെതുട൪ന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ കാൻസ൪ രോഗിയായി ചികിത്സയിൽ കഴിയുന്ന അധ്യാപികയും. എ.ഇ.ഒ നൽകിയ തെറ്റായ റിപ്പോ൪ട്ട് കാരണമാണ് വലിയതുറ ഗവ. യു.പി സ്കൂളിലെ ഹെഡ്മിസ്ട്രസ് ലീലാമ്മക്ക് നടപടി നേരിടേണ്ടിവന്നത്. നാല് മാസമായി ചികിത്സയിലാണ് ഇവ൪.
ചുമതല മറ്റൊരാൾക്ക് കൈമാറാതെ പണിമുടക്കിൽ പങ്കെടുത്തഹെഡ്മാസ്റ്റ൪മാ൪ക്കെതിരെ ക൪ശന നടപടിയെടുക്കുമെന്ന് സ൪ക്കാ൪ വ്യക്തമാക്കിയിരുന്നു. അതിൻെറ ഭാഗമായി ഓരോ ജില്ലയിലും ഡി.ഇ.ഒമാരുടെയും എ.ഇ.ഒമാരുടെയും റിപ്പോ൪ട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചുവരികയാണ്. വലിയതുറയിലേത് എ.ഇ.ഒ നൽകിയ റിപ്പോ൪ട്ടിൽപെട്ട സ്കൂളായതിനാലാണ് നടപടിയുണ്ടായത് എന്നാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ അറിയിച്ചത്. എന്നാൽ ചുമതല കൈമാറിയാണ് ലീലാമ്മ അവധിയിൽ പ്രവേശിച്ചതത്രെ. റിപ്പോട്ടിൽ പാളിച്ച ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ഡി.ഡി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.