2ജി സ്പെക്ട്രം: പ്രതിപക്ഷത്തിന്‍െറ തനിനിറം പുറത്തായി -മന്ത്രി ജി.കെ. വാസന്‍

ചെന്നൈ: 2ജി സ്പെക്ട്രം പ്രശ്നത്തിൽ പ്രതിപക്ഷത്തിൻെറ തനിനിറം പുറത്തായെന്ന് കേന്ദ്ര കപ്പൽ ഗതാഗതമന്ത്രി ജി.കെ. വാസൻ. ചെന്നൈ സത്യമൂ൪ത്തിഭവനിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലേലമില്ലാതെ 2ജി സ്പെക്ട്രം ലൈസൻസ് നൽകിയതിൽ 1.76 ലക്ഷം കോടി രൂപ നഷ്ടം നേരിട്ടതായി നേരത്തേ സി.എ.ജി റിപ്പോ൪ട്ടിൽ പറഞ്ഞിരുന്നു. ഇപ്പോൾ നടന്ന ലേലത്തിൽ 9000 കോടി മാത്രമാണ് കിട്ടിയത്. ഇതുമായി സി.എ.ജിയുടെ റിപ്പോ൪ട്ട് ഒത്തുപോകുന്നില്ല. റിപ്പോ൪ട്ടിനു പിന്നിൽ പ്രതിപക്ഷ കക്ഷികളുടെ ഇടപെടലുണ്ടെന്ന കാര്യവും വെളിച്ചത്തായിരിക്കുകയാണ്. സ്പെക്ട്രം കേസിൻെറ ദിശമാറ്റാൻ കേന്ദ്രസ൪ക്കാ൪ ആസൂത്രിതമായി ശ്രമിക്കുന്നുവെന്ന ആരോപണം ശരിയല്ല. പ്രതിപക്ഷമാണ് 2ജി സ്പെക്ട്രം പ്രശ്നത്തെ തെറ്റായരീതിയിൽ ഉപയോഗിക്കുന്നത് -വാസൻ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.