പെരുമ്പടപ്പ്: തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാര്‍ട്ടികളും സ്വതന്ത്രരും വീറും വാശിയില്‍ ആണെങ്കിലും പ്രചാരണ ഫ്ളക്സിന്‍െറ കാര്യത്തില്‍ എല്ലാവരും ‘ഐക്യ’ മുന്നണിയിലാണ്. തെരഞ്ഞെടുപ്പ് കമീഷന്‍ ഫ്ളക്സിന് തടസ്സം നില്‍ക്കുമെന്ന് കരുതി ചിലര്‍ തുണിയില്‍ പരസ്യ എഴുത്ത് തുടങ്ങിയെങ്കിലും കമീഷന്‍ അനങ്ങാപ്പാറയായതോടെ പിന്തിരിഞ്ഞു. തുണിയില്‍ എഴുതുന്നത് ചെലവ് വര്‍ധിക്കുന്നതിനാല്‍ പലരും പിന്മാറിയതോടെ ഫ്ളക്സ് നിര്‍മാണ യൂനിറ്റുകളും സജീവമായി. പരസ്പരം പോരടിക്കുന്നവര്‍ ഫ്ളക്സ് യൂനിറ്റില്‍ എത്തിയാല്‍ ഒന്നാവുന്നതും ഓര്‍ഡര്‍ നല്‍കുന്നതും പതിവ് കാഴ്ചയാണ്. ഫ്ളക്സടിക്കാന്‍ ചട്ടക്കൂടിന് പട്ടിക വില്‍ക്കുന്ന പരിസരങ്ങളിലെ മരക്കമ്പനികള്‍ക്കും ഈ സമയം ചാകരയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.