മഡ്രിഡ്: യൂറോപ്യന്‍ പര്യടനത്തില്‍ ഇന്ത്യക്ക് ജയത്തോടെ തിരിച്ചുവരവ്. രണ്ടാം മത്സരത്തില്‍ സ്പെയിനിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് ഇന്ത്യ പരമ്പരയില്‍ ശക്തമായി തിരിച്ചത്തെിയത് (1^1). തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 4^1ന് തോല്‍വി വഴങ്ങിയിരുന്നു. കളിയുടെ 17ാം മിനിറ്റില്‍ രമണ്‍ദീപ് സിങ്ങിന്‍െറ ഗോളിലൂടെയാണ് ഇന്ത്യ മുന്നിലത്തെിയത്. 33ാം മിനിറ്റില്‍ ആകാശ്ദീപ് സിങ് വിജയഗോളും കുറിച്ചു. ആദ്യ മത്സരത്തില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ ആക്രമണമൂഡിലായിരുന്നു ഇന്ത്യ ഇന്നലെ ഇറങ്ങിയത്. എസ്.വി. സുനിലും ആകാശ്ദീപും മാറിമാറി നടത്തിയ മുന്നേറ്റത്തില്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ പലതവണ പരീക്ഷിക്കപ്പെടുകയും ചെയ്തു.
ഇന്ത്യയുടെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷും നിര്‍ണായക സേവുകള്‍ നടത്തി തിളങ്ങി. അര്‍ജുന പുരസ്കാര നേട്ടത്തിനു പിന്നാലെയാണ് ശ്രീജേഷ് കളത്തിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.