സി.എ.ജി ഒന്നില്‍ കൂടുതല്‍ അംഗങ്ങളാക്കണം -കരുണാനിധി

ചെന്നൈ: കംട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറൽ (സി.എ.ജി) ഒന്നിൽ കൂടുതൽ അംഗങ്ങളുള്ള സംവിധാനമാക്കി മാറ്റണമെന്ന് ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി. അടുത്തിടെ നടന്ന 2-ജി സ്പെക്ട്രം ലേലത്തിൽ 9000 കോടി രൂപ മാത്രമേ ലഭിച്ചുള്ളൂ എന്നിരിക്കേ, രണ്ടു വ൪ഷം മുമ്പ് എ. രാജ ടെലികോം മന്ത്രിയായിരുന്നപ്പോൾ 2-ജി ലേലം നടത്താത്തതിനാൽ കേന്ദ്രസ൪ക്കാറിന് 1.76 ലക്ഷം കോടി നഷ്ടമുണ്ടായെന്ന സി.എ.ജിയുടെ കണ്ടെത്തൽ തെറ്റാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. രാജ കുറ്റവാളിയാണോ എന്ന് നിഷ്പക്ഷമതികൾ ചിന്തിക്കണം.
സി.എ.ജി ഒന്നിൽ കൂടുതൽ അംഗങ്ങളുള്ള സംവിധാനമാക്കി മാറ്റുന്നതിനെ ചില൪ എതി൪ക്കുന്നു. ഇന്ത്യയെപ്പോലെ ഭിന്ന ജാതി-മതങ്ങളും വ്യത്യസ്ത ഭാഷകളുമുള്ള രാജ്യത്ത് തെരഞ്ഞെടുപ്പ് കമീഷൻ പോലും മൂന്ന് അംഗങ്ങൾ അടങ്ങിയതാണെന്നിരിക്കേ, സമാനമായ സി.എ.ജിയിൽ ഒന്നിൽ കൂടുതൽ അംഗങ്ങളെ നിയമിക്കുന്നതിൽ എന്താണ് തെറ്റെന്നും കരുണാനിധി ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.