തിരുവനന്തപുരം: കൊച്ചി മെട്രോ നി൪മാണച്ചുമതല ഡി.എം.ആ൪.സി തന്നെ ഏറ്റെടുക്കണമെന്നാവശ്യപ്പെടുന്നതിന് പ്രധാനമന്ത്രി, കേന്ദ്ര നഗരകാര്യ മന്ത്രി എന്നിവരുമായി ച൪ച്ച നടത്താനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
താനും മന്ത്രി ആര്യാടൻ മുഹമ്മദും ഇ. ശ്രീധരനും ദൽഹിക്ക് പോകാൻ നിശ്ചയിച്ചിരുന്നുവെങ്കിലും കേന്ദ്ര മന്ത്രി കമൽനാഥ് വിദേശത്ത് പോയതും പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡൻറും അടക്കമുള്ളവ൪ കോൺഗ്രസ് നേതൃസമ്മേളനത്തിൻെറ തിരക്കിൽപ്പെട്ടതുമാണ് യാത്ര മാറ്റാൻ കാരണം. എങ്കിലും ശ്രീധരൻ ദൽഹിക്ക് പോയിട്ടുണ്ട്. അദ്ദേഹം ബന്ധപ്പെട്ടവരുമായി ച൪ച്ച നടത്തും. ഡി.എം.ആ൪.സി യോഗം ചേരുന്നതിന് മുമ്പ് തൻെറ നേതൃത്വത്തിൽ ദൽഹിക്ക് പോകും.
റീസ൪വേയുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതി ഉയ൪ന്ന സാഹചര്യത്തിലാണ് സ൪ക്കാ൪ ഭൂമി മാത്രം സ൪ക്കാ൪ സ൪വേയ൪മാ൪ സ൪വേ നടത്തിയാൽ മതിയെന്ന ഉത്തരവിറക്കിയത്.
നെല്ല് സംഭരിച്ച വകയിൽ ഈ വ൪ഷത്തെ തുക മാത്രമാണ് കൊടുത്ത് തീ൪ക്കാനുണ്ടാവുക. അത് സമയബന്ധിതമായി നൽകും. ആറന്മുള വിമാനകമ്പനിയിൽ സ൪ക്കാ൪ ഓഹരിയെടുക്കണമെന്ന ചില നി൪ദേശങ്ങൾ വന്നിട്ടുണ്ടെങ്കിലും തീരുമാനം എടുത്തിട്ടില്ല. സ്കൂൾ ഉച്ചഭക്ഷണം കിട്ടുന്നില്ലെന്നോ ഗുണനിലവാരമില്ലെന്നോ പരാതികളുണ്ടെങ്കിൽ ക൪ശനനടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.