മതനിന്ദ കേസ്: പെണ്‍കുട്ടിയുടെ വാദം കേള്‍ക്കല്‍ മാറ്റി

ഇസ്ലാമാബാദ്: ക്രിസ്ത്യൻ ബാലികക്കെതിരായ മതനിന്ദക്കേസിൽ വാദം കേൾക്കൽ പാക് കോടതി ഒക്ടോബ൪ 17ലേക്ക് മാറ്റി. തെളിവുകളുടെ അഭാവത്തിൽ  കേസ് തള്ളണമെന്ന പെൺകുട്ടിയുടെ അപേക്ഷയിലെ വാദം കേൾക്കലാണ് മാറ്റിയത്.
കഴിഞ്ഞ മാസമാണ് ഖു൪ആൻ കത്തിച്ചുവെന്നാരോപിച്ച്  റിംഷ എന്ന പതിനാലുകാരിയെ ജയിലിലടച്ചത്. എന്നാൽ, ഖാലിദ് ചിശ്തി എന്ന ഇമാം കത്തിച്ച ഖു൪ആൻ പേജുകൾ റിംഷയുടെ ബാഗിൽ മന$പൂ൪വം ഒളിപ്പിക്കുകയായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. പെൺകുട്ടിക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.